
വിതുര: 61 ാം മത് ബോണക്കാട് കുരിശുമല തീർത്ഥാടനത്തിന് മാർച്ച് 21 ബുധനാഴ്‌ച തുടക്കമാവും. തീർത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനായി നൂറ്റിയൊന്ന് പേരടങ്ങുന്ന തീർത്ഥാടന കമ്മറ്റി രൂപീകരിച്ചു. മാർച്ച് 21-ന് ആരംഭിക്കുന്ന തീർത്ഥാടനം 25 ഞായറാഴ്‌ച വരയും 30-ന് ദു:ഖവെളളി ദിനത്തിലും നടക്കും.
തീർത്ഥാനത്തിന്റെ രക്ഷാധികാരി നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസെന്റ് സാമുവലും സഹ രക്ഷധികാരിയായി രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസുമാണ്. തീർത്ഥാടന ചെയർമാൻ – മോൺ. റൂഫസ് പയസ്‌ലീൻ; ജനറൽ കൺവീനർ – ഫ്രാൻസി അലോഷ്യസ്; തീർത്ഥാടന കമ്മറ്റി സെക്രട്ടറി – ബൈജു തെന്നൂർ; പ്രോഗ്രാം കമ്മറ്റി ചെയർമാൻ – ഫാ. ഷാജ്‌കുമാർ, കൺവീനർ – തോമസ് കെ. സ്റ്റീഫൻ; പബ്ലിസിറ്റി ചെയർമാൻ – ഫാ. രാഹുൽ ബി. ആന്റോ, കൺവീനർ – അഗസ്റ്റിൻ വർഗ്ഗീസ്; ആരാധന ചെയർമാൻ – ഫാ. അനൂപ്, കൺവീനർ – സിസ്റ്റർ എലിസബത്ത് സേവ്യർ; സ്റ്റേജ് & ഡെക്കറേഷൻ – ഫാ. സൈമൺ; കൺവീനർ – മോഹൻ വിതുര; ഫിനാൻസ് ചെയർമാൻ – ഫാ. സെബാസ്റ്റ്യൻ കണിച്ച്‌കുന്നത്ത്, കൺവീനർ – അലോഷ്യസ് കുറുപ്പുഴ; ഗതാഗതം കൺവീനർ – അപ്പു; ഫുഡ് കൺവീനർ – രാജൻ ബോണക്കാട്; പോലീസ് & ഫോറസ്റ്റ് കൺവീനർ – ജോണ്‍ സുന്ദര്‍രാജ് ആര്യനാട്; റിസപ്‌ഷന്‍ & മെഡിക്കൽ കൺവീനർ – ബെയ്‌സിൽ; വോളന്റിയേഴ്‌സ് കൺവീനർ – രാജു വിതുര; മീഡിയ കൺവീനർ – ജോയി വിതുര.
തീർത്ഥാടന നാളുകളിൽ വിവിധ രൂപതകളിലെ ബിഷപ്പുമാർ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകും . ബോണക്കാടിൽ നടക്കുന്ന പൊതു സമ്മേളനങ്ങളിൽ രാഷ്‌ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ബോണക്കാട് കുരിശുമല റെക്‌ടർ ഫാ. ഡെന്നിസ് മണ്ണുർ പറഞ്ഞു.
തിർത്ഥാടനം ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച്…
ബോണക്കാട് കുരിശുമല തിർത്ഥാടനം ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും നടക്കുകയെന്ന് കുരിശുമല സംരക്ഷണ സമിതി ചെയർമാൻ ഫാ. ഷാജ്‌കുമാർ അറിയിച്ചു. തീർത്ഥാടനപാതയിൽ പ്ലാസ്റ്റിക്കും മാലിന്യങ്ങളും വലിച്ചെറിയാതിരിക്കാൻ തീർത്ഥാടനവുമായി ബന്ധപ്പെട്ട് 25 അംഗ ഗ്രീൻ പ്രോട്ടോക്കോൾ വേളന്റിയേഴ്‌സിനെ തെരെഞ്ഞെടുത്തു. തീർത്ഥാടനത്തിന് പ്ലാസ്റ്റിക് ക്യാരിബാഗുകൾ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
തീർത്ഥാടനത്തിന് എല്ലാ ദിവസവും കെ.എൽ.സി.എ.യുടെ പാഥേയം…
തീർത്ഥാടന നാളുകളിൽ ബോണക്കാട് അമലോത്‌ഭവമാതാ ദേവാലയത്തിന് സമീപം കേരളാ ലാറ്റിന്‍കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ പഥേയം എന്ന പേരിൽ അന്നദാനം നടത്തും. തീർത്ഥാടകർക്ക് മുഴുവനും ഭക്ഷണം കൊടുക്കാനുളള കൃമീകരണം ചെയ്തതായി കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ് അഡ്വ. ഡി. രാജു പറഞ്ഞു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.