
കടുത്തുരുത്തി: നൂറാം വയസ്സിന്റെ നിറവിലുള്ള ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയമെത്രാപ്പൊലീത്തയ്ക്ക് ആശംസകളുമായി കടുത്തുരുത്തി സെന്റ് കുര്യാക്കോസ് സ്കൂളിലെ വിദ്യാർഥികൾ അദ്ദേഹം വിശ്രമജീവിതം നയിക്കുന്ന മാരാമണ്ണിലെത്തി. സ്കൂൾ മാനേജർ ഫാ. ടോമി തേർവാലക്കട്ടയിലിനൊപ്പമാണ് കുട്ടികൾ മാരാമണ്ണിലെത്തിയത്.
വ്യക്തി ജീവിതം, കുടുംബ ബന്ധങ്ങൾ പെരുമാറ്റ രീതികൾ എന്നിങ്ങനെ നിത്യജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ സ്വതസിദ്ധമായ നർമത്തോടെ അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. തന്റെ ബാല്യകാല ജീവിതവും പഠനവും വൈദിക ജീവിതവുമെല്ലാം കുട്ടികൾക്കു മുമ്പിൽ തുറന്നു.
രാജ്യം പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്തയ്ക്ക് വിദ്യാർഥികൾ പൂക്കളും ബൊക്കെയും സമ്മാനിച്ചു. വലിയ മെത്രാപ്പൊലീത്ത കുട്ടികൾക്കായി പ്രാർഥനയും നടത്തി. മധുരവും പങ്കുവച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കും മനോരമ ബുക്സ് പുറത്തിറക്കിയ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്തയുടെ ‘ദൈവത്തിന് എന്താണ് ജോലി’ എന്ന പുസ്തകം സമ്മാനമായി നൽകുകയും ചെയ്തു.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.