
കടുത്തുരുത്തി: നൂറാം വയസ്സിന്റെ നിറവിലുള്ള ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയമെത്രാപ്പൊലീത്തയ്ക്ക് ആശംസകളുമായി കടുത്തുരുത്തി സെന്റ് കുര്യാക്കോസ് സ്കൂളിലെ വിദ്യാർഥികൾ അദ്ദേഹം വിശ്രമജീവിതം നയിക്കുന്ന മാരാമണ്ണിലെത്തി. സ്കൂൾ മാനേജർ ഫാ. ടോമി തേർവാലക്കട്ടയിലിനൊപ്പമാണ് കുട്ടികൾ മാരാമണ്ണിലെത്തിയത്.
വ്യക്തി ജീവിതം, കുടുംബ ബന്ധങ്ങൾ പെരുമാറ്റ രീതികൾ എന്നിങ്ങനെ നിത്യജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ സ്വതസിദ്ധമായ നർമത്തോടെ അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. തന്റെ ബാല്യകാല ജീവിതവും പഠനവും വൈദിക ജീവിതവുമെല്ലാം കുട്ടികൾക്കു മുമ്പിൽ തുറന്നു.
രാജ്യം പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്തയ്ക്ക് വിദ്യാർഥികൾ പൂക്കളും ബൊക്കെയും സമ്മാനിച്ചു. വലിയ മെത്രാപ്പൊലീത്ത കുട്ടികൾക്കായി പ്രാർഥനയും നടത്തി. മധുരവും പങ്കുവച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കും മനോരമ ബുക്സ് പുറത്തിറക്കിയ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്തയുടെ ‘ദൈവത്തിന് എന്താണ് ജോലി’ എന്ന പുസ്തകം സമ്മാനമായി നൽകുകയും ചെയ്തു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
This website uses cookies.