
അനിൽ ജോസഫ്
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 24-)മത് സാധാരണ എപ്പിസ്കോപ്പൽ സുന്നഹദോസ് 2020 മാർച്ച് 2 തിങ്കൾ മുതൽ 5 വ്യാഴം വരെ സഭാ ആസ്ഥാനമായ പട്ടം കാതോലിക്കേറ്റ് സെന്റെറിൽ വിളിച്ചുകൂട്ടി.
3-)o തീയതി, ചൊവ്വാഴ്ച, സഭയിലെ സുന്നഹദോസ് കമ്മീഷൻ സെക്രട്ടറിമാരുമായും; 4-)൦ തീയതി, ബുധനാഴ്ച, വിവിധ സന്യാസ സമർപ്പിത സമൂഹങ്ങളുടെ സുപ്പീരിയർമാരുമായും സൂനഹദോസ് കൂടിക്കാഴ്ച്ച നടത്തി. സുന്നഹദോസിനോടനുബന്ധിച്ച് മെത്രാൻമാർ സഭയുടെ വൈദിക പരിശീലന കേന്ദ്രമായ നാലാഞ്ചിറയിലെ സെന്റ് മേരീസ് മലങ്കര സെമിനാരി സന്ദർശിച്ചു.
സഭയുടെ അജപാലനപരമായ വിഷയങ്ങളും, മറ്റു പൊതു വിഷയങ്ങളും സുന്നഹദോസ് ചർച്ച ചെയ്തു. വൈദിക പരിശീലനത്തിന്റെ പാഠ്യപദ്ധതിയും പരിശീലന പദ്ധതിയും പരിഷ്കരിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുവാൻ 2020 ഏപ്രിൽ 1, 2 തീയതികളിൽ സൂനഹദോസ് വീണ്ടും സമ്മേളിക്കുന്നതാണ്.
മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ച സൂനഹദോസിൽ ആർച്ച്ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് (സൂനഹദോസ് സെക്രട്ടറി), ബിഷപ്പുമാരായ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡോ.ജോസഫ് മാർ തോമസ്, ഡോ.ജേക്കബ് മാർ ബർണബാസ്, ഡോ.സാമുവൽ മാർ ഐറേനിയോസ്, ഡോ.ഫിലിപ്പോസ് മാർ സ്തെഫനോസ്, ഡോ.തോമസ് മാർ അന്തോണിയോസ്, ഡോ.വിൻസെൻറ് മാർ പൗലോസ്, ഡോ.തോമസ് മാർ യൗസേബിയൂസ്, ഡോ.ഗീവർഗീസ് മാർ മക്കാറിയോസ്, ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ഡോ.ഏബ്രഹാം മാർ യൂലിയോസ് എന്നിവർ സംബന്ധിച്ചു.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.