
ജോസ് മാർട്ടിൻ
ഗുഡ്ഗാവ്: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഗുഡ്ഗാവ് ഭദ്രാസന പ്രഥമ അദ്ധ്യക്ഷൻ അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ് പിതാവ് കാലം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് -12:50 നായിരുന്നു അന്ത്യം. ഏറെ നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കബറടക്ക ശുശ്രൂഷകൾ ഓഗസ്റ്റ് 29 ഞായറാഴ്ച്ച ഡൽഹിയിൽ നടക്കും.
മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ എപ്പിസ്കോപ്പൽ സൂന്നഹദോസ് സെക്രട്ടറിയും, തിരുവല്ലാ അതിഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് അഭിവന്ദ്യ തോമസ് മാർ കൂറിലോസിന്റെയും മുഖ്യ കാർമ്മികത്വത്തിലായിരിക്കും സംസ്ക്കാരകർമ്മങ്ങൾ നടത്തപ്പെടുകയെന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കാതോലിക്കോസ് കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് ബാവാ അറിയിച്ചു.
പൊതു ജനങ്ങൾക്ക് ഭൗതികശരീരം ദർശിച്ച് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും ഓഗസ്റ്റ് 27 വെള്ളിയാഴ്ച്ച രാവിലെ 8 മുതൽ ഡൽഹി-നെബ്സറായ് സെന്റ് മേരീസ് കത്തീഡ്രലിൽ അവസരമുണ്ടായിരിക്കുന്നതാണ്.
2015-ൽ ഗുഡ്ഗാവ് രൂപതാ അധ്യക്ഷനായി മാർ ബർണബാസ് പിതാവ് ചുമതലയേറ്റ ശേഷം ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിതാവ് നേതൃത്വം നൽകിയിട്ടുണ്ട്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.