Categories: Daily Reflection

ശത്രുവെന്ന വേലിയും, മിത്രമെന്ന പാലവും

ദൈവത്തോടുള്ള അകലം കുറയുന്നതനുസരിച്ച് അപരനോടുള്ള അകലം കുറയുന്നു...

നീ “ഈ” ചട്ടങ്ങളും വിധികളും പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും കൂടെ ശ്രദ്ധാപൂർവ്വം കാത്തുപാലിക്കണം. അപ്പോൾ നിന്റെ ദൈവമായ കർത്താവിനു നീ ഒരു വിശുദ്ധജനമായിരിക്കുകയും ചെയ്യും. (നിയമാ. 26:16,19b). എന്തായിരുന്നു കർത്താവു പഠിപ്പിച്ച “ഈ” പ്രധാനമായ കല്പന? റോമാക്കാർക്കു എഴുതിയ ലേഖനത്തിൽ നിയമങ്ങൾ പഠിച്ച പൗലോസപ്പോസ്തലൻ പഠിപ്പിക്കുന്നതിങ്ങനെ: “എല്ലാ കല്പനകളും നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കണം എന്ന വാക്യത്തിൽ സംഗ്രഹിച്ചിരിക്കുന്നു (റോമാ.13:9). ലേവ്യർ 19:18-ന്റെ അടിസ്ഥാനത്തിലാണ് അപ്പോസ്തോലൻ ഇങ്ങനെ പഠിപ്പിക്കുന്നത്. ലേവ്യർ 19:18 ൽ പറയുന്നു: “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക”.

എന്നാൽ, ‘അയൽക്കാരൻ ആരാണ്’ എന്ന വ്യാഖ്യാനത്തിലാണ് ജനങ്ങൾക്ക് തെറ്റുപറ്റിയത്. അതുകൊണ്ട് ‘അയൽക്കാരനെ സ്നേഹിക്കണം, ശത്രുവിനെ ദ്വേഷിക്കണം’ എന്നു വ്യാഖ്യാനിക്കാനും, പഠിപ്പിക്കാനും, ജീവിക്കാനും തുടങ്ങി. ആ വ്യാഖ്യാനത്തെയും ജീവിതരീതികളെയുമാണ് യേശു തിരുത്തുന്നത്. അയൽക്കാരൻ ആര്, എന്ന അന്വേഷണത്തിൽ വിരലിൽ എണ്ണാവുന്ന കുറച്ചുപേരെ അയൽക്കാരായി ചേർത്തുനിർത്തി, അങ്ങനെ ബാക്കിയുള്ളവരൊക്കെ ശത്രുക്കളാക്കി പരിഗണിക്കപ്പെട്ടു. ആ മനോഭാവമാണ് യേശു തിരുത്തുവാൻ ആഗ്രഹിച്ചത്. അതുകൊണ്ടാണ് യേശു പഠിപ്പിച്ചത്; നീ നിന്റെ അയൽക്കാരനെ തേടുമ്പോൾ, ശത്രുക്കൾ എന്ന് കരുതി മാറ്റി നിറുത്തി ഉണ്ടാക്കിവച്ച മതിൽക്കെട്ടുകൾ പൊളിച്ചുമാറ്റണം. കാരണം, നീ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മകനോ, മകളോ ആണെങ്കിൽ പിതാവായ ദൈവം പരിപൂർണ്ണയിരിക്കുന്നതുപോലെ നീയും പരിപൂർണ്ണനായിരിക്കണം.

പിതാവായ ദൈവത്തിന്റെ പരിപൂർണ്ണത, ദുഷ്ടന്റെ മേലും ശിഷ്ടന്റെ മേലും ഒരുപോലെ മഞ്ഞും മഴയും പൊഴിക്കുന്ന സ്നേഹമാണ്. അവിടുത്തെ മുന്നിൽ ദുഷ്ടനും ശിഷ്ടനും ഉണ്ട്; പക്ഷെ ശത്രുവും മിത്രവുമില്ല. എന്നുവച്ചാൽ ദുഷ്ടനും ശിഷ്ടനും ആകുന്നത് ഓരോരുത്തരുടെ കുറവോ നന്മയോ മൂലമാകാം, എങ്കിലും അവിടുത്തെ മുന്നിൽ ആ കുറവുകൾപ്പുറം സ്നേഹത്തിന്റെ ഒരു നിറവുണ്ട്. ആയതിനാൽ, എല്ലാവരും അവിടുത്തേക്ക്‌ അയൽക്കാരനാണ്. ‘ശത്രുവെന്ന മതിൽകെട്ട്’ പൊളിച്ചുമാറ്റുമ്പോഴാണ് നമ്മൾ അവിടുത്തെ യഥാർത്ഥ സ്വഭാവമുള്ള മക്കളായി മാറുന്നത്.
ഈ മതിലുകൾ പൊളിച്ചുമാറ്റാൻ ഒരേയൊരു ആയുധമേ ആവശ്യമായുള്ളൂ, “അവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ”. കാരണം, പ്രാർത്ഥനയെന്നാൽ ബന്ധമാണ്. ദൈവത്തോടുള്ള അകലം കുറയുന്നതനുസരിച്ച് അപരനോടുള്ള അകലം കുറയുന്നു. അല്ലെങ്കിൽ അപരനോടുള്ള അകലം കൂടുന്നതനുസരിച്ചു ദൈവത്തോടുള്ള അകലം കൂടും. കാരണം നമ്മൾ അവിടുത്തെ മക്കൾ എന്ന സ്വഭാവത്തിന് അർഹരല്ലാതായി മാറുന്നു.

നോമ്പുകാലത്തിന്റെ ഒരാഴ്ച്ച പിന്നിടുന്ന നമുക്ക് ഉള്ളിന്റെ ഉള്ളിൽ ഉത്തരങ്ങൾ കണ്ടെത്തേണ്ട ചില ചോദ്യങ്ങൾ നൽകുന്നു: ആരൊക്കെയാണ് എന്റെ അയൽക്കാരൻ? ആരൊക്കെയാണ് ഞാൻ ശത്രുവായി മാറ്റി നിർത്തി വേലിക്കെട്ടുകൾ കെട്ടിവച്ചിരിക്കുന്നത്?

പ്രാർത്ഥനയാകുന്ന വലിയ ആയുധം കൊണ്ട് ‘ശത്രുക്കൾ എന്ന വേലിക്കെട്ടുകൾ’ പൊളിച്ചുമാറ്റി, ‘മിത്രങ്ങൾ എന്ന പാലങ്ങൾ’ പണിതുവയ്‌ക്കാം. അപ്പോൾ നീയും ദൈവമായ കർത്താവിന് ഒരു വിശുദ്ധജനമായിരിക്കുകയും ചെയ്യും. (നിയമാ. 26:19b).

vox_editor

Share
Published by
vox_editor

Recent Posts

Pentecost Sunday_2026_ധൈര്യം പകരുന്ന ആത്മാവ് (യോഹ 20:19-23)

പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…

4 days ago

Ascension of Jesus_2026_ഹൃദയത്തിലെ കൂടൊരുക്കൽ (മത്താ. 28:16 -20)

സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…

2 weeks ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് രണ്ടാം തവണയും അവഹേളനം, പ്രതികരണം വന്നപ്പോൾ മാപ്പ് പറഞ്ഞു തടിയൂരൽ

ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…

2 weeks ago

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

3 weeks ago

5th Easter Sunday_2026_വഴിയും സത്യവും ജീവനും (യോഹ 14:1-12)

പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…

4 weeks ago

4th Easter Sunday_2026_ഇടയനും ആടുകളും (യോഹ 10:1-10)

പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…

1 month ago