Categories: Daily Reflection

ശത്രുവെന്ന വേലിയും, മിത്രമെന്ന പാലവും

ദൈവത്തോടുള്ള അകലം കുറയുന്നതനുസരിച്ച് അപരനോടുള്ള അകലം കുറയുന്നു...

നീ “ഈ” ചട്ടങ്ങളും വിധികളും പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും കൂടെ ശ്രദ്ധാപൂർവ്വം കാത്തുപാലിക്കണം. അപ്പോൾ നിന്റെ ദൈവമായ കർത്താവിനു നീ ഒരു വിശുദ്ധജനമായിരിക്കുകയും ചെയ്യും. (നിയമാ. 26:16,19b). എന്തായിരുന്നു കർത്താവു പഠിപ്പിച്ച “ഈ” പ്രധാനമായ കല്പന? റോമാക്കാർക്കു എഴുതിയ ലേഖനത്തിൽ നിയമങ്ങൾ പഠിച്ച പൗലോസപ്പോസ്തലൻ പഠിപ്പിക്കുന്നതിങ്ങനെ: “എല്ലാ കല്പനകളും നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കണം എന്ന വാക്യത്തിൽ സംഗ്രഹിച്ചിരിക്കുന്നു (റോമാ.13:9). ലേവ്യർ 19:18-ന്റെ അടിസ്ഥാനത്തിലാണ് അപ്പോസ്തോലൻ ഇങ്ങനെ പഠിപ്പിക്കുന്നത്. ലേവ്യർ 19:18 ൽ പറയുന്നു: “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക”.

എന്നാൽ, ‘അയൽക്കാരൻ ആരാണ്’ എന്ന വ്യാഖ്യാനത്തിലാണ് ജനങ്ങൾക്ക് തെറ്റുപറ്റിയത്. അതുകൊണ്ട് ‘അയൽക്കാരനെ സ്നേഹിക്കണം, ശത്രുവിനെ ദ്വേഷിക്കണം’ എന്നു വ്യാഖ്യാനിക്കാനും, പഠിപ്പിക്കാനും, ജീവിക്കാനും തുടങ്ങി. ആ വ്യാഖ്യാനത്തെയും ജീവിതരീതികളെയുമാണ് യേശു തിരുത്തുന്നത്. അയൽക്കാരൻ ആര്, എന്ന അന്വേഷണത്തിൽ വിരലിൽ എണ്ണാവുന്ന കുറച്ചുപേരെ അയൽക്കാരായി ചേർത്തുനിർത്തി, അങ്ങനെ ബാക്കിയുള്ളവരൊക്കെ ശത്രുക്കളാക്കി പരിഗണിക്കപ്പെട്ടു. ആ മനോഭാവമാണ് യേശു തിരുത്തുവാൻ ആഗ്രഹിച്ചത്. അതുകൊണ്ടാണ് യേശു പഠിപ്പിച്ചത്; നീ നിന്റെ അയൽക്കാരനെ തേടുമ്പോൾ, ശത്രുക്കൾ എന്ന് കരുതി മാറ്റി നിറുത്തി ഉണ്ടാക്കിവച്ച മതിൽക്കെട്ടുകൾ പൊളിച്ചുമാറ്റണം. കാരണം, നീ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മകനോ, മകളോ ആണെങ്കിൽ പിതാവായ ദൈവം പരിപൂർണ്ണയിരിക്കുന്നതുപോലെ നീയും പരിപൂർണ്ണനായിരിക്കണം.

പിതാവായ ദൈവത്തിന്റെ പരിപൂർണ്ണത, ദുഷ്ടന്റെ മേലും ശിഷ്ടന്റെ മേലും ഒരുപോലെ മഞ്ഞും മഴയും പൊഴിക്കുന്ന സ്നേഹമാണ്. അവിടുത്തെ മുന്നിൽ ദുഷ്ടനും ശിഷ്ടനും ഉണ്ട്; പക്ഷെ ശത്രുവും മിത്രവുമില്ല. എന്നുവച്ചാൽ ദുഷ്ടനും ശിഷ്ടനും ആകുന്നത് ഓരോരുത്തരുടെ കുറവോ നന്മയോ മൂലമാകാം, എങ്കിലും അവിടുത്തെ മുന്നിൽ ആ കുറവുകൾപ്പുറം സ്നേഹത്തിന്റെ ഒരു നിറവുണ്ട്. ആയതിനാൽ, എല്ലാവരും അവിടുത്തേക്ക്‌ അയൽക്കാരനാണ്. ‘ശത്രുവെന്ന മതിൽകെട്ട്’ പൊളിച്ചുമാറ്റുമ്പോഴാണ് നമ്മൾ അവിടുത്തെ യഥാർത്ഥ സ്വഭാവമുള്ള മക്കളായി മാറുന്നത്.
ഈ മതിലുകൾ പൊളിച്ചുമാറ്റാൻ ഒരേയൊരു ആയുധമേ ആവശ്യമായുള്ളൂ, “അവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ”. കാരണം, പ്രാർത്ഥനയെന്നാൽ ബന്ധമാണ്. ദൈവത്തോടുള്ള അകലം കുറയുന്നതനുസരിച്ച് അപരനോടുള്ള അകലം കുറയുന്നു. അല്ലെങ്കിൽ അപരനോടുള്ള അകലം കൂടുന്നതനുസരിച്ചു ദൈവത്തോടുള്ള അകലം കൂടും. കാരണം നമ്മൾ അവിടുത്തെ മക്കൾ എന്ന സ്വഭാവത്തിന് അർഹരല്ലാതായി മാറുന്നു.

നോമ്പുകാലത്തിന്റെ ഒരാഴ്ച്ച പിന്നിടുന്ന നമുക്ക് ഉള്ളിന്റെ ഉള്ളിൽ ഉത്തരങ്ങൾ കണ്ടെത്തേണ്ട ചില ചോദ്യങ്ങൾ നൽകുന്നു: ആരൊക്കെയാണ് എന്റെ അയൽക്കാരൻ? ആരൊക്കെയാണ് ഞാൻ ശത്രുവായി മാറ്റി നിർത്തി വേലിക്കെട്ടുകൾ കെട്ടിവച്ചിരിക്കുന്നത്?

പ്രാർത്ഥനയാകുന്ന വലിയ ആയുധം കൊണ്ട് ‘ശത്രുക്കൾ എന്ന വേലിക്കെട്ടുകൾ’ പൊളിച്ചുമാറ്റി, ‘മിത്രങ്ങൾ എന്ന പാലങ്ങൾ’ പണിതുവയ്‌ക്കാം. അപ്പോൾ നീയും ദൈവമായ കർത്താവിന് ഒരു വിശുദ്ധജനമായിരിക്കുകയും ചെയ്യും. (നിയമാ. 26:19b).

vox_editor

Share
Published by
vox_editor

Recent Posts

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

2 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

4 days ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

5 days ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

6 days ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

7 days ago

സ്നേഹത്തിലും സത്യത്തിലും അധിഷ്ഠിതമായ കൂട്ടായ്മ കെട്ടിപ്പടുക്കണം: പാപ്പാ

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : സഭയുടെ രണ്ട് തൂണുകളായ വിശുദ്ധ പത്രോസിന്‍റെയും, വിശുദ്ധ പൗലോസിന്‍റെയും തിരുനാള്‍ ആഘോഷിക്കുന്ന ജൂണ്‍…

7 days ago