
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കിഴക്കിന്റെ കാൽവരിയെന്നറിയപ്പെടുന്ന ബോണക്കാട് കുരിശുമല തീർത്ഥാടനത്തിന് ബുധനാഴ്‌ച തുടക്കമാവും. 25 വരെ നീണ്ടുനിൽക്കുന്ന തീർത്ഥാടനത്തെ തുടർന്ന് ദു:ഖവെളളി ദിവസവും തീർത്ഥാടന മുണ്ടാവും.
തീർത്ഥാടനത്തിന് വേണ്ട ഒരുക്കങ്ങൾ പൂർത്തിയായതായി കുരിശുമല റെക്‌ടർ ഫാ.ഡെന്നിസ് മണ്ണൂർ അറിയിച്ചു. തീർത്ഥാടന നാളുകളിൽ മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ കർദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ, നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസെന്റ് സാമുവൽ, ദക്ഷിണ കേരള മഹായിടവക ബിഷപ് റവ. എ. ധർമ്മരാജ് റസാലം, തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ. ആർ. ക്രിസ്‌തുദാസ്, തിരുവനന്തപുരം മലങ്കര രൂപതാ സഹായ മെത്രാൻ ഡോ. സാമുവൽ മാർ ഐറേനിയോസ്, ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ ഡോ. തോമസ് തറയിൽ തുടങ്ങിയവർ ബോണക്കാടെത്തും.
ബുധനാഴ്‌ച രാവിലെ 10-ന് ബിഷപ് ഡോ. ആർ. ക്രിസ്‌തുദാസ് തീർത്ഥാടന പതാക ഉയർത്തും തുടർന്ന് നടക്കുന്ന സമൂഹ ദിവ്യബലിക്കും ബിഷപ് നേതൃത്വം നൽകും. വൈകിട്ട് നടക്കുന്ന ഉദ്‌ഘാടന സമ്മേളനം എം.എൽ.എ. സി. ദിവാകൻ ഉദ്‌ഘാടനം ചെയ്യും. എം.എൽ.എ. ശബരീനാഥൻ മുഖ്യ പ്രഭാഷണം നടത്തും. കുരിശുമല ജനറൽ കൺവീനർ ഫ്രാൻസി അലോഷ്യസ്, ചെയർമാൻ ഫാ. ഷാജ്‌കുമാർ, വിതുര പഞ്ചായത്ത് പ്രസിഡന്റ് കൃഷ്‌ണകുമാരി ഡി.എൻ, വാർഡ് മെമ്പർ സതീശൻ, രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി നേശൻ ആറ്റുപുറം, ലീജിയൻ ഓഫ് മേരി നെയ്യാറ്റിൻകര കമ്മിസിയം പ്രസിഡന്റ് ജെ. നേശമണി തുടങ്ങിയവർ പ്രസംഗിക്കും.
തീർത്ഥാടന നാളുകളിൽ നെയ്യാറ്റിൻകര രൂപതയുടെ വിവിധ ശുശ്രൂഷ സമിതികളുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി പ്രാർത്ഥനകൾ നടത്തപ്പെടും. തീർത്ഥാനത്തിന്റെ സുഗമായ നടത്തിപ്പിനായി 250 വോളന്റിയിർമാരെ തെരെഞ്ഞെടുത്തിട്ടുണ്ട്. തീർത്ഥാനടത്തിനെത്തുന്നവർക്ക് കേരളാ ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ ‘പാഥേയം’ എന്ന പേരിൽ ഉച്ചഭക്ഷണവും ക്രമികരിച്ചിട്ടുണ്ട്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.