
വിതുര: പീഡാനുഭവ സ്‌മരണ പുതുക്കി ബോണക്കാട് കുരിശുമല തീർത്ഥാടനം ആദ്യഘട്ടത്തിന് സമാപനമായി. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മലമുകളിലേക്കുളള യാത്ര ഒഴിവാക്കിയാണ് ഇത്തവണ തീർത്ഥാടനം ക്രമീകരിച്ചിരുന്നതെങ്കിലും തീർത്ഥാടന നാളുകളിൽ ആയിരങ്ങൾ കുരിശുമലയിലെത്തി.ബോണക്കാട് അമലോത്‌ഭവ മാതാ ദേവാലയത്തിന് സമീപത്ത് പുതിയതായി നിർമ്മിച്ച പിയാത്തയിൽ പ്രാർത്ഥിക്കുന്നതിനും കുരിശിന്റെ വഴി പ്രാർത്ഥനയിൽ പങ്കുകൊണ്ടും തീർത്ഥാടകർ സായൂജ്യമടഞ്ഞു.
മലയിലേക്ക് തീർത്ഥാടകർ കടക്കാതിരിക്കാനായി ദേവാലയത്തിന് സമീപം വോളന്റിയേഴ്‌സിനെ തീർത്ഥാട കമ്മറ്റി നിയമിച്ചിരുന്നു.
തീർത്ഥാടത്തിന്റെ ഒന്നാംഘട്ട സമാപന ദിനമായ ഇന്നലെ രാവിലെ നടന്ന ഓശാന ഞായർ ആചരണത്തിന് നെടുങ്ങാട് റീജിയൻ കോ ഓർഡിനേറ്റർ മോൺ. റൂഫസ് പയസ്‌ലിൻ മുഖ്യ കാർമികത്വം വഹിച്ചു. രാവിലെ ബോണക്കാട് അമലോത്‌ഭമാതാ കുരിശടിക്ക് മുന്നിൽ കുരുത്തോല ആശീർവദിച്ച് തീർത്ഥാടകർ കുരുത്തോല പ്രദക്ഷിണത്തിൽ പങ്കെടുത്തു. കുരിശുമല റെക്‌ടർ ഡെന്നിസ് മണ്ണൂർ, ഫാ. വിൻസെന്റ് വലിപറമ്പിൽ തുടങ്ങിയവർ സഹ കാർമ്മികരായി. തുടർന്ന് വിഴവൂർ സെന്റ് ജെമ്മാ കമ്മ്യൂണിക്കേഷൻ നേതൃത്വം നൽകിയ ഗാനാജ്ഞലി നടന്നു.
വൈകിട്ട് നടന്ന തീർത്ഥാടന സമാപന സമ്മേളനം കോവളം എം.എൽ.എ. എം. വിൻസെന്റ് ഉദ്‌ഘാടനം ചെയ്യ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു മുഖ്യ പ്രഭാഷണം നടത്തി. മോൺ. റൂഫസ് പയസ്‌ലിൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫാ. സെബാസ്റ്റ്യൻ കണിച്ച്‌കുന്നത്ത്, ഫാ. ഡെന്നിസ് മണ്ണൂർ, ജില്ലാമെമ്പർ ജോസ്‌ലാൽ പൊതുപ്രവർത്തകന്മാരായ ഷാജിമാറ്റപ്പള്ളി, അഗസ്റ്റ്യൻ വർഗ്ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവാതിര ഗാന രചനയിൽ യുണിക് ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്‌ഥമാക്കിയ അനിൽ കുഴിഞ്ഞകാല, ഏറ്റവും പ്രായം കുറഞ്ഞ സിനിമാ സംഗീത സംവിധായകൻ പ്രിൻസ് എന്നിവരെ ആദരിച്ചു.
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.