
നെയ്യാറ്റിൻകര: ക്രിസ്‌തുനാഥൻ കഴുതപ്പുറത്ത് സൈത്തിൻ കൊമ്പുകളും ജയ്‌വിളികളുമായി ജറുസലേമിലേക്ക് നടത്തിയ രാജകീയ പ്രവേശനത്തിന്റെ അനുസ്‌മരണയിൽ ഇന്ന് ദേവാലയങ്ങളിൽ ഓശാന ഞായർ ആചരിച്ചു. ഇതോടൊപ്പം പീഡാനുഭവ സ്‌മരണ പുതുക്കി വിശുദ്ധ വാരത്തിനും തുടക്കമായി.
നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ നേതൃത്വത്തിൽ നടന്ന ഓശാന ഞായർ തിരുകർമ്മങ്ങൾക്ക് രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവൽ മുഖ്യ കാർമികത്വം വഹിച്ചു. രാവിലെ നെയ്യാറ്റിൻകര പരിശുദ്ധ മാതാവിന്റെ കുരിശടിയിൽ ബിഷപ് കുരുത്തോല ആശീർവദിച്ചു തുടർന്ന് ബസ്റ്റാന്റ് ജംഗ്‌ഷൻ, ആലുമ്മൂട് ജംഗ്‌ഷൻ, കോൺവെന്റ് റോഡ് വഴി കുരുത്തോല പ്രദക്ഷിണം ദേവാലയത്തിൽ സമാപിച്ചു.
തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിക്കും ബിഷപ് മുഖ്യകാർമികത്വം വഹിച്ചു. വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്, ഇടവക വികാരി മോൺ. വി. പി. ജോസ് തുടങ്ങിയവർ സഹകാർമ്മികരായി.
തെക്കൻ കുരിശുമല തീർത്ഥാടന കേന്ദ്രത്തിൽ കുരിശുമല റെക്‌ടർ മോൺ. വിൻസെന്റ് കെ. പീറ്റർ മുഖ്യ കാർമികത്വം വഹിച്ചു.
തീർത്ഥാടന കേന്ദ്രങ്ങളായ കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിൽ ഫാ. വൽസലൻ ജോസും വ്‌ളാത്താങ്കര സ്വർഗ്ഗാരോപിത മാതാ ദേവാലയത്തിൽ ഫാ. എസ്. എം. അനിൽകുമാറും മുഖ്യകാർമികത്വം വഹിച്ചു.
പേയാട് സെന്റ് സേവ്യർ ദേവാലയത്തിൽ ഫാ. ജോയിസാബുവും മേലാരിയോട് വിശുദ്ധ മദർതെരേസാ ദേവാലയത്തിൽ ഡോ. അലോഷ്യസും, മാറനല്ലൂർ സെന്റ് പോൾസ് ദേവാലയത്തിൽ ഫാ. എ. ജി. ജോർജ്ജും, കൊപ്പം സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ ഫാ. രതീഷ് മാർക്കോസും തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി.
അതേസമയം, പാറശാല മലങ്കര കത്തോലിക്കാ രൂപതാ ബിഷപ് തോമസ് മാർ യൂസേബിയൂസ് പനച്ചമൂട് സെന്റ് മേരീസ് ദേവാലയത്തിൽ കുരുത്തോല ഞായർ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.