
നെയ്യാറ്റിൻകര: പീഡാനുഭവ സ്‌മരണ പുതുക്കി വിശുദ്ധ വാരത്തിന് നാളെ തുടക്കമാവും. ക്രിസ്‌തുനാഥൻ കഴുതപ്പുറത്ത് സൈത്തിൻ കൊമ്പുകളും ജയ്‌വിളികളുമായി ജറുസലേമിലേക്ക് നടത്തിയ രാജകീയ പ്രവേശനത്തിന്റെ അനുസ്‌മരണയിൽ നാളെ ദേവാലയങ്ങളിൽ ഓശാന ഞായർ ആചരിക്കും.
നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന ഓശാന ഞായർ തിരുകർമ്മങ്ങൾക്ക് രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവൽ മുഖ്യ കാർമികത്വം വഹിക്കും. രാവിലെ 7-ന് പരിശുദ്ധ മാതാവിന്റെ കുരിശടിയില്‍ ബിഷപ് കുരുത്തോല ആശീർവദിച്ച് വിശ്വാസികൾക്ക് നൽകും. തുടർന്ന് ബസ്റ്റാന്റ് ജംഗ്‌ഷൻ വഴി ആലുമ്മൂട് ജംഗ്‌ഷനിൽ പോയി കോൺവെന്റ് റോഡ് വഴി കുരുത്തോല പ്രദക്ഷിണം ദേവാലയത്തിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന ആഘോഷമായി ദിവ്യബലിക്കും ബിഷപ് മുഖ്യകാർമികത്വം വഹിക്കും. വികാരിജനറൽ മോൺ. ജി. ക്രിസ്‌തുദാസ്, ഇടവക വികാരി മോൺ. വി. പി. ജോസ് തുടങ്ങിയവർ സഹകാർമ്മികരാവും.
തെക്കൻ കുരിശുമല തീർത്ഥാടന കേന്ദ്രത്തിൽ കുരിശുമല റെക്‌ടർ മോൺ. വിൻസെന്റ് കെ. പീറ്റർ മുഖ്യ കാർമികത്വം വഹിക്കും.
മറ്റു തീർത്ഥാടന കേന്ദ്രങ്ങളായ കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിൽ ഫാ. വത്സലൻ ജോസും വ്‌ളാത്താങ്കര സ്വർഗ്ഗാരോപിത മാതാ ദേവാലയത്തിൽ ഫാ. എസ്. എം. അനിൽകുമാറും വിശുദ്ധ കൊച്ചുത്രേസ്യ ദേവാലയത്തിൽ ഫാ. പി. ഇഗ്നേഷ്യസും മുഖ്യകാർമികരാവും.
പാറശാല മലങ്കര കത്തോലിക്കാ രൂപതാ ബിഷപ് തോമസ് മാർ യൂസേബിയൂസ് പനച്ചമൂട് സെന്റ് മേരീസ് ദേവാലയത്തിൽ കുരുത്തോല ഞായർ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകും
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.