
സ്വന്തം ലേഖകന്
ബോണക്കാട്: ‘കുരിശ് സഹനത്തിന്റെ പ്രതീക’മാണെന്ന് ബിഷപ് ഡോ.വിൻസെന്റ് സാമുവൽ. കുരിശിനെപ്രതിയുളള വേദനകളിൽ തീർത്ഥാടകർ അലിഞ്ഞ് ചേരുമ്പോഴാണ് കുരിശുമല തീർത്ഥാടനം ധന്യമാകുന്നതെന്നും ബിഷപ് പറഞ്ഞു.
സഹനത്തിന്റെ നാളുകളിലൂടെയാണ് വിശ്വാസികൾ കടന്ന് പോകുന്നത്. കോടതി വിധിയെ മാനിക്കാനും പാലിക്കാനും എല്ലാവരും ബാദ്ധ്യസ്ഥരാണ്. എന്നാൽ, എല്ലാവർക്കും ഒരേ നീതി ലഭ്യമാക്കുമ്പോഴാണ് അതിന് പൂർണ്ണത ലഭിക്കുന്നത്. കുരിശിന് വേണ്ടി തീർത്ഥാടകർ കൂടുതൽ സഹിക്കുമ്പോൾ വിശ്വാസത്തിന് പൂർണ്ണതയുണ്ടാവും.
മലമുകളിലെ തകർക്കപ്പെട്ട കുരിശ് ഒരോ തീർത്ഥാടകന്റെയും മനസിലെ വിങ്ങലാണെന്നും ബിഷപ് പറഞ്ഞു. വരും ദിവസങ്ങളിൽ സഹനത്തോടെ നിയമങ്ങൾ പാലിച്ച് സമ്യപനം പാലിച്ച് തീർത്ഥാടനം നടത്തണമെന്നും ബിഷപ് തീർത്ഥാടകരെ ഓർമ്മിപ്പിച്ചു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.