
ബോണക്കാട്: ബോണക്കാട് അമലോത്ഭവമാതാ ദേവാലയത്തിന് സമീപത്തായി മാതാവിന്റെ മടിയിൽ കിടക്കുന്ന ക്രിസ്തുവിന്റെ തിരുസ്വരൂപം പിയാത്തയും തീർത്ഥാടകർക്ക് പ്രാർത്ഥിക്കാനായി ധ്യാന സെന്ററും കുരിശിന്റെ വഴി തൂണുകളും ആശീർവദിച്ചു.
ബോണക്കാട് കുരിശുമലയിൽ എത്തുന്ന തീർത്ഥാടകർക്ക് പ്രാർത്ഥിക്കാനുളള സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ധ്യാനസെന്റെർ പണികഴിപ്പിച്ചിരിക്കുന്നത്. 70 അടിയോളം നീളമുളള ധ്യാന സെന്റെറിൽ വിശ്വാസികൾക്ക് പ്രാർത്ഥിക്കാനും കുരിശിന്റെ വഴി പ്രാർത്ഥന നടത്താനുമുളള സൗകര്യമുണ്ട്. 6 അടി പൊക്കമുളള പിയാത്ത തിരുസ്വരൂപം അൾത്താരക്കുളളിൽ കുരിശിന് താഴെയായാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
ഇന്നലെ തീർത്ഥാടന പതാക ഉയർത്തുന്നതിന് മുൻപായി പിയാത്തയും കുരിശിന്റെ വഴി തൂണുകളും ധ്യാന സെന്റെറും ബിഷപ് ഡോ. വിൻസെന്റ് സാമുവൽ ആശീർവദിച്ചു.
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…
അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്റ് വിന്‍സന്റ്…
അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…
വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : സഭയുടെ രണ്ട് തൂണുകളായ വിശുദ്ധ പത്രോസിന്റെയും, വിശുദ്ധ പൗലോസിന്റെയും തിരുനാള്‍ ആഘോഷിക്കുന്ന ജൂണ്‍…
This website uses cookies.