
സ്വന്തം ലേഖകൻ
വത്തിക്കാൻ: വത്തിക്കാനിൽ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലായിരുന്നു ഓശാന ഞായർ ആഘോഷങ്ങൾ. രാവിലെ 9.30-ന് ഫ്രാന്‍സിസ് പാപ്പാ ഒലിവുചില്ലകൾ ആശീർവ്വദിച്ച് ജനങ്ങൾക്കു നൽകി, തുടർന്ന് ദിവ്യബലിയും.
റോമിൽ സമ്മേളിച്ചിരിക്കുന്ന യുവജനങ്ങളുടെ സിനഡിന് ഒരുക്കമായുള്ള സംഗമത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ 300-ൽ അധികം യുവജനപ്രതിനിധികളും ഓശാന ഞായർ ആഘോഷത്തിൽ വിശിഷ്ടാധിതികളെപ്പോലെ പങ്കെടുത്തു.
ഞായറാഴ്ച വളരെ നേരത്തേതന്നെ വിശ്വാസിസമൂഹം വത്തിക്കാൻ ചത്വരത്തിൽ ഇടംപിടിക്കാൻ എത്തിയിരുന്നു.
ഈ ദിനത്തിൽ ഓരോരുത്തരും ആത്മശോധനയ്ക്കായി ശ്രമിക്കണം എന്ന് പാപ്പാ ആവശ്യപ്പെട്ടു. കാരണം, പീഡാസഹന വായനയിൽ കണ്ടതുപോലെ നമ്മളിലും സ്നേഹവും, സ്വയം നൽകലും, വെറുപ്പും, ഒഴിവാക്കലും, ഒറ്റുകൊടുക്കലും, കൈ കഴുകലും ഒക്കെ ഉണ്ട്.
യുവജനങ്ങൾ ധൈര്യസമേതം സത്യം വിളിച്ചുപറയുവാൻ തയ്യാറാകണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.