
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: നമ്മുടെ യാതനകളിലും മരണത്തിൽപ്പോലും നമ്മെ കൈവെടിയാതെ നമ്മുടെ ചാരത്തായിരിക്കുവാനാണ് യേശു ഓശാനയുടെ ദിനങ്ങൾക്ക് ശേഷം പീഡകളിലൂടെയും യാതനകളിലൂടെയും കടന്നുപോയി കുരിശുമരണം പ്രാപിച്ചതെന്നും; അതുകൊണ്ടുതന്നെ കുരുത്തോലയും കുരിശും വേർപെടുത്താനാവാത്തവിധം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, ഓശാന ഞായറാഴ്ച വിവ്യബലിയിൽ പാപ്പായുടെ ഉദ്‌ബോധനം.
നമ്മുടെ വീഴ്ചകളിലും തകർച്ചകളിലും ഭീതിയിലും ദൈവം നമ്മുടെ അരികിലുണ്ട്. അതിനാൽ, ഒരിക്കലും പാപത്തിനോ, പൈശാചിക ശക്തികൾക്കോ നമ്മെ കീഴ്പ്പെടുത്താനാകില്ല. അതേസമയം, വിജയത്തിനായി വീശിയ കുരുത്തോല കുരിശുമരത്തെ തഴുകുന്നുണ്ടെന്നത് മറക്കരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
യേശുവിനോടുള്ള നമ്മുടെ മനോഭാവം ആരാധനയിലും പ്രശംസയിലും ഒതുക്കാതെ, അവിടുത്തെ അനുഗമിക്കുന്നതിലേയ്ക്ക് വളരണമെന്നും, യേശുവിന്റെ വാക്കുകളും പ്രവൃത്തികളും നമ്മെ വെല്ലുവിളിക്കാൻ അനുവദിക്കുമ്പോൾ മാതമേ അവിടുത്തെ അനുഗമിക്കുന്നതിലേയ്ക്ക് വളരാൻ നമുക്ക് കഴിയുകയുള്ളൂവെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
അതേസമയം, നമ്മുടെ ഹൃദയങ്ങളേയും മനസ്സുകളേയും അത്ഭുതാതിരേകംകൊണ്ടു നിറയ്ക്കുന്ന പ്രക്രിയ ദൈവം ഇന്നും തുടരുകയാണെന്നും, ക്രൂശിതരൂപത്തെ നോക്കുമ്പോഴെല്ലാം നമ്മിലും അത്ഭുതാതിരേകം നിറഞ്ഞുകൊണ്ട് നമുക്കും പറയുവാൻ കഴിയട്ടെ, “സത്യമായും അവിടുന്നു ദൈവപുത്രനാണ് – അവിടുന്നാണ് എന്റെ ദൈവം!” എന്ന ആശംസയോടുകൂടിയാണ് പരിശുദ്ധപിതാവ് വചന പ്രഘോഷണം ഉപസംഹരിച്ചത്.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.