
സ്വന്തം ലേഖകൻ
തിരുവനതപുരം: ക്രിസ്തുനാഥന്റെ ജറുസലേം പ്രവേശനം അനുസ്മരിച്ച് ലോകത്താകമാനുമുളള കത്തോലിക്കാ ദേവാലയങ്ങളില്‍ ഓശാന ഞായര്‍ ആഘോഷിച്ചു. കഴിഞ്ഞ വര്‍ഷം കോവിഡിന്റെ പശ്ചാത്തലത്തില്‍ മുടങ്ങിയ തിരുകര്‍മ്മങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ വിശ്വാസികള്‍ ഭക്തിയോടെ പങ്കെടുത്തു. പല ദേവാലയങ്ങളിലും ചെറു പ്രദക്ഷിണങ്ങള്‍ ക്രമീകരിച്ചിരുന്നു.
വത്തിക്കാനില്‍ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ തിരുകര്‍മ്മങ്ങൾക്ക് നേതൃത്വം നല്‍കി. കോവിഡിന്റെ പശ്ചാത്തലിത്തില്‍ വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തിയാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. കുരുത്തോലയും കുരിശും വേര്‍പെടുത്താനാവാത്തവിധം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നന്നെന്നും, നമ്മുടെ യാതനകളിലും മരണത്തില്‍പ്പോലും നമ്മെ കൈവെടിയാതെ നമ്മുടെ ചാരത്തായിരിക്കുവാനാണ് യേശു ഓശാനയുടെ ദിനങ്ങള്‍ക്ക് ശേഷം പീഡകളിലൂടെയും യാതനകളിലൂടെയും കടന്നുപോയി കുരിശുമരണം പ്രാപിച്ചതെന്നും പരിശുദ്ധ പിതാവ് വചന സന്ദേശത്തില്‍ പറഞ്ഞു.
സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കൊച്ചി സെന്റ് മേരീസ് ബസലിക്കയില്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. മലങ്കര സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാബാവ പട്ടം സെന്റ് മേരീസ് കത്തീഡ്രലിലും, വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ.കളത്തിപറമ്പില്‍ കൊച്ചി സെന്റ് ഫ്രാന്‍സിസ് കത്തീഡ്രല്‍ ദേവാലയത്തില്‍ തിരുകര്‍മ്മങ്ങൾക്ക് നേതൃത്വം നല്‍കി. നെയ്യാറ്റിൻകര രൂപതാ മെത്രാൻ ബിഷപ്പ് വിൻസെന്റ് സാമുവൽ നെയ്യാറ്റിൻകര കത്തീഡ്രൽ ദേവാലയത്തിലും, തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്. ക്രിസ്തുദാസ് പാളയം സെന്റ് ജോസഫ് മെട്രോപോളിറ്റന്‍ കത്തീഡ്രലിലും തിരുകര്‍മ്മങ്ങൾക്ക് നേതൃത്വം നല്‍കി.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.