
സ്വന്തം ലേഖകൻ
വരാപ്പുഴ: നിസ്വാർത്ഥരായ നിരവധി നേതാക്കൾ നേതൃത്വം നൽകി കടന്നുപോയ പ്രസ്ഥാനമാണ് കെ.എൽ.സി.എ. എന്ന് ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ 49-Ɔമത് വാർഷികത്തോടനുബന്ധിച്ച് എറണാകുളത്ത് നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ.
49 വർഷക്കാലം സമുദായത്തിനുവേണ്ടി നിസ്വാർത്ഥമായ സേവനം കാഴ്ചവെക്കാൻ വിവിധ കാലയളവുകളിൽ കെഎൽസിഎ പ്രവർത്തകർക്കായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് യാതൊരു സ്വാർത്ഥ താല്പര്യങ്ങളും ഇല്ലാതെ നൂറുകണക്കിന് നേതാക്കൾ ഈ കാലഘട്ടത്തിൽ സംഘടനയിലൂടെ കടന്നുപോയിട്ടുണ്ട്. അവരൊക്കെ അനുസ്മരിക്കാനുള്ള അവസരംകൂടിയാണ് സ്ഥാപക ദിനാചരണമെന്ന് ആർച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ് ആമുഖ പ്രസംഗം നടത്തി. വരാപ്പുഴ അതിരൂപത പ്രസിഡൻറ് സി.ജെ.പോൾ, സംസ്ഥാന ഭാരവാഹികളായ എം.സി.ലോറൻസ്, അഡ്വ.ജസ്റ്റിൻ കരിപ്പാട്ട്, വിൻസ് പെരിഞ്ചേരി, പി.എം.ബെഞ്ചമിൻ, റോയി പാളയത്തിൽ, സെബാസ്റ്റിൻ വലിയപറമ്പിൽ, ബാബു ആന്റെണി, ഫിലോമിന ലിങ്കൻ, മോളി ചാർലി, സിബി ജോയ്, എൻ.ജെ.പൗലോസ് എന്നിവർ പ്രസംഗിച്ചു.
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.