
സ്വന്തം ലേഖകൻ
വരാപ്പുഴ: താമരശ്ശേരി രൂപതയുടെയും കല്യാൺ രൂപതയുടെയും മുൻ മെത്രാനായിരുന്ന ദിവംഗതനായ പോൾ ചിറ്റിലപ്പിള്ളി കാലത്തിനൊത്ത് സഭയെ ആത്മീയമായും ഭൗതികമായും ഉയർത്തിയ ഇടയശ്രേഷ്ഠൻ ആണെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. കേരളത്തിൽ മാത്രമല്ല ഭാരതസഭയിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്നും എപ്പോഴും എല്ലാവർക്കും പ്രചോദനവും മാതൃകയും ആയിരുന്നുവെന്ന് ആർച്ചുബിഷപ്പ് അനുസ്മരിച്ചു.
സമൂഹത്തിലെ താഴെത്തട്ടിലുള്ളവരെ ഉയർത്തിക്കൊണ്ടുവരാനും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും അദ്ദേഹം പ്രാധാന്യം കൊടുത്തു. അതേസമയം, കർഷകരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമായി അദ്ദേഹം മാറിയിരുന്നു.
“നവീകരിക്കുക ശക്തിപ്പെടുത്തുക” എന്ന മെത്രാഭിഷേക വേളയിൽ എടുത്ത അദ്ദേഹത്തിന്റെ ആപ്തവാക്യം അന്വർത്ഥമാക്കുന്ന ജീവിതശൈലിയായിരുന്നു അദ്ദേഹത്തിന്റേതെന്നും, ഈ വിയോഗം കേരള സഭയ്ക്ക് തീരാനഷ്ടമാണെന്നും ആർച്ച്ബിഷപ്പ് പറഞ്ഞു.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.