
ജോസ് മാർട്ടിൻ
കൊച്ചി: വരാപ്പുഴ അതിരൂപതയിലെ മുതിർന്ന വൈദീകൻ ഫാ.ജോർജ് വേട്ടാപ്പറമ്പിൽ നിര്യാതനായി, 83 വയസായിരുന്നു. 2012 മുതൽ കാക്കനാട് ആവിലഭവനിൽ വിശ്രമ ജീവിതത്തിലായിരുന്നു ഫാ.ജോർജ്. ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 11 മണിക്ക് ചേരാനല്ലൂർ നിത്യസഹായമാതാ പള്ളിയിൽ മൃതസംസ്കാരകർമ്മങ്ങൾ നടക്കും.
തന്റെ ജീവിതകാലം മുഴുവൻ അതിരൂപതക്കും നാടിനും അദ്ദേഹം നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് വരാപ്പുഴ അതിരൂപതാ ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. 1965 മാർച്ച് 14-ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി പിതാവിൽ നിന്നും വൈദീകപട്ടം സ്വീകരിച്ച അദ്ദേഹം കുരിശിങ്കൽ, പാലാരിവട്ടം, മൂലമ്പിള്ളി, നെട്ടൂർ, വടുതല, കറുത്തേടം, വല്ലാർപാടം, തേവര, ഇളംകുളം, തോമസ്പുരം,ചിറ്റൂർ, വള്ളുവള്ളി, വെണ്ടുരുത്തി എന്നീ ഇടവകകളിൾ സേവനം ചെയ്തിട്ടുണ്ട്.
ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 7.30 മുതൽ 9.30 വരെ ചേരാനല്ലൂരിലെ അദ്ദേഹത്തിന്റെ വസതിയിലും, 9.30 മുതൽ 11 വരെ ചേരാനല്ലൂർ നിത്യസഹായമാതാ പള്ളിയിലും ഭൗതികശരീരം പൊതുദർശനത്തിനു വെയ്ക്കും. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ നിയമങ്ങൾ പാലിച്ചു കൊണ്ടായിരിക്കും മൃതസംസ്കാര കർമ്മങ്ങൾ നടക്കുക.
ചേരാനല്ലൂരിൽ പൈലിയുടെയും മേരിയുടെയും മകനായി1937-ലായിരുന്നു ഫാ.ജോർജ് വേട്ടാപ്പറമ്പിലിന്റെ ജനനം.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.