
സ്വന്തം ലേഖകൻ
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ മുതിർന്ന വൈദീകൻ മോൺ.ജോർജ് ചുള്ളിക്കാട്ട് നിര്യാതനായി, 85 വയസായിരുന്നു. പറവൂർ ജൂബിലി ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
സംസ്ക്കാരം നാളെ (ഒക്ടോബർ 1) വൈകീട്ട് 4-ന് കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലാണു.
നാളെ രാവിലെ 7 വരെ പറവൂർ ജൂബിലി ഹോമിൽ പൊതു ദർശനത്തിനു വെയ്ക്കുകയും തുടർന്ന് കോട്ടു വള്ളിയിലെ സ്വഭവനത്തിൽ അന്ത്യോപചാരം അർപ്പിക്കാനായി കൊണ്ടുപോകും. 2.30-ന് ഭവനത്തിൽ വച്ച് സംസ്കാര ശുശൂഷയുടെ ആദ്യഭാഗം ആരംഭിക്കുമെന്നും, ശേഷം 3 മുതൽ കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻ ദൈവാലയത്തിൽ പൊതു ദർശന സൗകര്യം ഉണ്ടായിരിക്കുമെന്നും കോട്ടപ്പുറം രൂപതാ പി.ആർ.ഓ. ഫാ.റോക്കി റോബി കളത്തിൽ പറഞ്ഞു.
കോട്ടപ്പുറം രൂപത ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ, വിവാഹ കോടതി ജഡ്ജി, കളമശേരി സെന്റ് പോൾസ് കോളജ് ജൂനിയർ ലക്ച്ചറർ, കളമശേരി എൽ.എഫ്.ഐ.ടി.സി. അസിസ്റ്റന്റ് മാനേജർ, പറവൂർ ജൂബിലി ഹോം ഡയറക്ടർ, എന്നീ നിലകളിലും; കൂട്ടുകാട് ലിറ്റിൽ ഫ്ളവർ, പനങ്ങാട് സെന്റ് ആന്റണീസ്, ചാത്തനാട് സെന്റ് വിൻസന്റ് ഫെറർ, കോതാട് സേക്രട്ട് ഹാർട്ട്, ചേരാനെല്ലൂർ സെന്റ് ജെയിംസ്, ബോൾഗാട്ടി സെന്റ് സെബാസ്റ്റ്യൻ, തുരുത്തുർ സെന്റ് തോമസ്, കാരമൗണ്ട് കാർമ്മൽ പള്ളികളിൽ വികാരിയായും; മേത്തല സെന്റ് ജൂഡ് പള്ളിയിൽ പ്രീസ്റ്റ് ഇൻ ചാർജ്ജായും;പാലാരിവട്ടം ജോൺ ദ ബാപ്റ്റിസ്റ്റ്, ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ, കുഞ്ഞിതൈ സെന്റ് ഫ്രാൻസിസ് സേവ്യർ, തൈക്കൂടം സെന്റ് റാഫേൽസ്, മാമംഗലം മൗണ്ട് കാർമ്മൽ പള്ളികളിൽ വികാർ കോർപ്പൊറേറ്ററായും സേവനം ചെയ്തിട്ടുണ്ട്.
1966 ജനുവരി 29 ന് ആർച്ച്ബിഷപ്പ് ഡോ.ജോസഫ് അട്ടിപ്പേറ്റിയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.
കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻ ഇടവക പരേതരായ മൈക്കിൾ – എലിസബത്ത് ദമ്പതികളുടെ മകനാണു. സഹോദരങ്ങൾ: പൗളി, മേരി, ഫിലോമിന പരേതരായ ദുമ്മിനി, ജോൺ, അംബ്രോസ്, ആൻസിലി, ജോസഫ്, ജോർജ്, ചിന്നമ്മ.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.