
ജോസ് മാർട്ടിൻ
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ സീനിയർ വൈദീകൻ ഫാ.ജോർജ് ഇലഞ്ഞിക്കൽ നിര്യാതനായി, 80 വയസായിരുന്നു. 2016 മുതൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ഒന്ന് മുതൽ നാളെ (22/09) രാവിലെ 8.30 വരെ ചാപ്പാറയിലുള്ള തറവാട്ടു വീട്ടിൽ അന്ത്യോപചാരമർപ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. നാളെ സംസ്കാര ശുശൂഷകളുടെ ആദ്യ ഭാഗം രാവിലെ 8.30-ന് ഭവനത്തിൽ ആരംഭിച്ച് ഭൗതികശരീരം ചാപ്പാറ സെന്റ് ആന്റണീസ് പള്ളിയിലേക്ക് കൊണ്ട് പോകും. തുടർന്ന്, രാവിലെ10-ന് ചാപ്പാറ സെന്റ് ആന്റണീസ് പള്ളിയിൽ ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലിയും സംസ്കാരവും. തിരുക്കർമ്മങ്ങൾ കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കുമെന്ന് കോട്ടപ്പുറം രൂപതാത പി.ആർ.ഒ. ഫാ.റോക്കി റോബി കളത്തിൽ അറിയിച്ചു.
കോട്ടപ്പുറം രൂപതാ ചാൻസിലർ; രൂപതാ ആലോചന സമിതി അംഗം; എറണാകുളം ഐ.എസ്. പ്രസ് മാനേജർ; കാക്കനാട് സെന്റ് മൈക്കിൾസ്, പോണേൽ സെന്റ് ഫ്രാൻസിസ് സേവ്യർ, തുരുത്തൂർ സെന്റ് തോമസ്, ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ, മതിലകം സെന്റ് ജോസഫ്, കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ, പള്ളിപ്പുറം മഞ്ഞുമാത, കൂട്ടുകാട് ലിറ്റിൽ ഫ്ലവർ, ചെറുവൈപ്പ് അമലോത്ഭവമാത, ചാപ്പാറ സെന്റ് ആന്റണീസ് എന്നീ ഇടവകകളിൽ വികാരിയായും; കൂനമ്മാവ് സെന്റ് ഫിലോമിനാസ്, തൈക്കൂടം സെന്റ് റാഫേൽസ് എന്നീ പള്ളികളിൽ സഹ വികാരിയായും സേവനം ചെയ്തിട്ടുണ്ട്.
ഫാ.ജോർജ് ഇലഞ്ഞിക്കൽ ചാപ്പാറ സെന്റ് ആന്റെണീസ് ഇടവകയിൽ പരേതരായ ഇലഞ്ഞിക്കൽ ലേനീസ് – ഫിലോമിന ദമ്പതികളുടെ മകനായി 1941 ഫെബ്രുവരി 9-ന് ജനിച്ചു. എറണാകുളം സെന്റ് ജോസഫ്സ് മൈനർ സെമിനാരിയിലും ആലുവ കാർമൽഗിരി, മംഗലപ്പുഴ സെമിനാരികളിലുമായി വൈദീക പരിശീലനം പൂർത്തിയാക്കി. 1968 ഡിസംബർ 19-ന് മംഗലപ്പുഴ സെമിനാരിയിൽ വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് അട്ടിപ്പേറ്റിയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. സഹോദരങ്ങൾ: തോമസ്, ജോസ്, ഇഗ്നേഷ്യസ്, റോയ്, സിസ്റ്റർ മേരി മിൽബർഗ സി.ടി.സി., ലില്ലി, ടെസി.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.