
ജോസ് മാർട്ടിൻ
പാഷണിസ്റ്റ് അഥവാ യേശുക്രിസ്തുവിന്റെ പീഡാനുഭവ സന്യാസ സഭ അതിന്റെ മുന്നൂറാം സ്ഥാപനവാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്‌സിറ്റിയിൽ സെപ്റ്റംബർ 21 മുതൽ 24 വരെ നടക്കുന്ന സെമിനാറിന് ആശംസകൾ അർപ്പിച്ച് ഫ്രാൻസിസ് പാപ്പ. പീഡാനുഭവ സന്യാസ സഭയുടെ സുപ്പീരിയർ ജനറൽ ഫാ. ജൊവാക്കിം റിഗോയ്ക്കാണ് (Fr. Joachim REGO C.P.) പാപ്പാ തന്റെ സന്ദേശം അയച്ചത്.
പാപ്പായുടെ സന്ദേശത്തിലെ പ്രസക്തഭാഗങ്ങൾ
പെസഹാ രഹസ്യം തങ്ങളുടെ ജീവിതകേന്ദ്രമാക്കിക്കൊണ്ട്, ക്രിസ്തുവിന്റെ പീഢാസഹനത്തിന്റെ ഓർമ്മയിൽ ജീവിക്കാനും, പ്രഘോഷിക്കാനും ലഭിച്ച ദൈവവിളി എന്ന ദാനം പാഷണിസ്റ്റ് സന്യാസികൾക്കു പ്രദാനം ചെയ്യുന്ന സന്തോഷത്തിൽ ആത്മീയമായി പങ്കുചേരാനുള്ള അവസരം ഈ ജൂബിലിയാഘോഷം തനിക്കേകുന്നു. അതോടൊപ്പം പ്രാർത്ഥനയിൽ ദൈവ വചനവുമായി സമ്പർക്കം പുലർത്തുന്നത് ദൈനംദിന സംഭവങ്ങളിൽ കാലത്തിന്റെ അടയാളങ്ങൾ വായിക്കുന്നതിനും, കാലത്തിൽ അലയടിക്കുന്ന പരിശുദ്ധാത്മാവിന്റെ രചനാത്മക ശ്വാസം ഗ്രഹിക്കാൻ പ്രാപ്തിനൽകുകയും, നരകുലത്തിന്റെ പ്രതീക്ഷകൾക്കുള്ള ഉത്തരം കാണിച്ചുതരുകയും ചെയ്യും. കൂടാതെ, “കാര്യങ്ങളെ അതേപടി വിട്ടിട്ടുപോകാനുള്ള” പ്രലോഭനത്തിന് അടിയറവു പറയാതെ പുത്തനുണർവോടെ അപ്പസ്തോലിക ലക്ഷ്യോന്മുഖമായി ചരിക്കാനുള്ള പരിപാലനാപരമായ ഒരസവരമാണ് ഈ സുപ്രധാന ശതാബ്ദിയെന്നും പാപ്പാ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിക്കുന്നു.
പാഷണിസ്റ്റ് സന്യാസ സഭയെ കുറിച്ച് അംഗം ഫാ. ജോസ് മെജോ നേടുംപറമ്പിൽ സി.പി.
റോമൻ കത്തോലിക്കാ സഭയിൽ 1720-ൽ കുരിശിന്റെ വിശുദ്ധ പൗലോസിനാൽ സ്ഥാപിതമായി, ഇന്ന് ലോകത്തിൽ അറുപതിലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള സഭയാണ് യേശു ക്രിസ്തുവിന്റെ പീഡാനുഭവ സഭ. യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ പ്രഘോഷണമാണ് ഈ സന്യാസ സഭയുടെ അന്തഃസത്ത.
ഇന്ത്യയിൽ പീഡാനുഭവ സഭയുടെ ആദ്യത്തെ ഭവനം കൊച്ചി രൂപതയിലെ പള്ളുരുത്തിയിൽ 1981-ൽ സ്ഥാപിതമായ ജെ.എക്‌സ്.പി. ആശ്രമമാണ്. പീഡാനുഭവ സന്യാസ വൈദികർ കേരളത്തിൽ കോട്ടപ്പുറം രൂപതയിലെ മുനമ്പം ബീച്ചിലുള്ള വേളാങ്കണ്ണി മാതാ ഇടവകയിലും, എറണാകുളം-അങ്കമാലി അതിരൂപതയിലെ മുക്കന്നൂരുള്ള കാൽവരി ആശ്രമത്തിലും, കോഴിക്കോട് രൂപതയിൽ നിലമ്പൂർ സെന്റ് ജെമ്മ നോവിഷേറ്റ് ആശ്രമത്തിലും, വിജയപുരം, സുൽത്താൻപേട്ട് എന്നീ രൂപതകളിലും സേവനം ചെയുന്നു. അൻപതോളം ഇന്ത്യൻ പീഡാനുഭവ സന്യാസികൾ കേരളത്തിന് പുറത്തും വിദേശത്തും സേവനം ചെയുന്നു.
കുരിശിന്റെ വിശുദ്ധ പൗലോസിന്റെ പീഡാനുഭവ സന്യാസിനികളും കേരളത്തിൽ വരാപ്പുഴ, കോട്ടപ്പുറം രൂപതകളിലായി സേവനം ചെയുന്നുണ്ട്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.