
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ മുതിർന്ന വൈദികനും, ദീർഘകാലം അമേരിക്കയടക്കമുള്ള രാജ്യങ്ങളിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ ദൈവശാസ്ത്ര അദ്ധ്യാപകനുമായിരുന്ന റവ.ഡോ.ഏലിയാസ് ഡി. നിര്യാതനായി, 83 വയസായിരുന്നു. ദീർഘകാലമായി അമ്പലമുക്കിലെ സ്വഭവനത്തിൽ വിശ്രമത്തിലായിരുന്നു. മൃതസംസ്‌കാര കർമ്മങ്ങൾ മാർച്ച് 28 വ്യാഴാഴ്ച വൈകുന്നേരം 3.30-ന് നെയ്യാറ്റിൻകര രൂപതയിലെ പേയാട് സെന്റ്.സേവ്യേഴ്‌സ് ദേവാലയത്തില്‍ വച്ച് നടക്കും.
1963 ഏപ്രിലിൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം, തന്റെ മൈനർ സെമിനാരി പഠനം സെന്റ് റാഫേൽ സെമിനാരി കൊല്ലത്തും, ഫിലോസഫി പഠനം ആലുവ കർമ്മലഗിരി പൊന്തിഫിക്കൽ സെമിനാരിയിലെ, ദൈവശാസ്ത്ര പഠനം ആലുവ സെന്റ് ജോസഫ് മംഗലപ്പുഴ സെമിനാരിയിലുമായി പൂർത്തിയാക്കി.
തുടർന്ന്, നെയ്യാറ്റിൻകര രൂപതയിൽപ്പെടുന്ന കിടാരക്കുഴി, വളത്താങ്കര എന്നീ ഇടവകകളിൽ സഹവികാരിയായും, ഉച്ചക്കട, ചെമ്പൂർ എന്നീ ഇടവകകളിൽ വികാരിയായും; തിരുവനന്തപുരം അതിരൂപതയിൽ വെള്ളൈകടവ് ഇടവക വികാരിയായും സേവനമനുഷ്‌ടിച്ചിട്ടുണ്ട്.
ജീവിതത്തിന്റെ വലിയൊരുപങ്കും വിവിധ യൂണിവേഴ്‌സിറ്റികളില്‍ ദൈവശാസ്ത്ര അദ്ധ്യാപകനായാണ് പൂർത്തിയാക്കിയത്. 1983 മുതൽ 1996 വരെ അമേരിക്കയിലെ ലയോള യൂണിവേഴ്സിറ്റിയിൽ പ്രഫസറായും;1998 മുതൽ നാലാഞ്ചിറ സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയിലും, പാങ്ങോട് കാർമേൽ ഫിലോസഫിക്കൽ കോളേജിലും വിസിറ്റിങ് പ്രൊഫസറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
തിരുവനന്തപുരം കവടിയാർ അമ്പലനഗറിൽ പരേതനായ ദേവസഹായം-സൂസന്ന ദമ്പതികളാണ് മാതാപിതാക്കൾ.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.