
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ മുതിർന്ന വൈദികനും, ദീർഘകാലം അമേരിക്കയടക്കമുള്ള രാജ്യങ്ങളിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ ദൈവശാസ്ത്ര അദ്ധ്യാപകനുമായിരുന്ന റവ.ഡോ.ഏലിയാസ് ഡി. നിര്യാതനായി, 83 വയസായിരുന്നു. ദീർഘകാലമായി അമ്പലമുക്കിലെ സ്വഭവനത്തിൽ വിശ്രമത്തിലായിരുന്നു. മൃതസംസ്‌കാര കർമ്മങ്ങൾ മാർച്ച് 28 വ്യാഴാഴ്ച വൈകുന്നേരം 3.30-ന് നെയ്യാറ്റിൻകര രൂപതയിലെ പേയാട് സെന്റ്.സേവ്യേഴ്‌സ് ദേവാലയത്തില്‍ വച്ച് നടക്കും.
1963 ഏപ്രിലിൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം, തന്റെ മൈനർ സെമിനാരി പഠനം സെന്റ് റാഫേൽ സെമിനാരി കൊല്ലത്തും, ഫിലോസഫി പഠനം ആലുവ കർമ്മലഗിരി പൊന്തിഫിക്കൽ സെമിനാരിയിലെ, ദൈവശാസ്ത്ര പഠനം ആലുവ സെന്റ് ജോസഫ് മംഗലപ്പുഴ സെമിനാരിയിലുമായി പൂർത്തിയാക്കി.
തുടർന്ന്, നെയ്യാറ്റിൻകര രൂപതയിൽപ്പെടുന്ന കിടാരക്കുഴി, വളത്താങ്കര എന്നീ ഇടവകകളിൽ സഹവികാരിയായും, ഉച്ചക്കട, ചെമ്പൂർ എന്നീ ഇടവകകളിൽ വികാരിയായും; തിരുവനന്തപുരം അതിരൂപതയിൽ വെള്ളൈകടവ് ഇടവക വികാരിയായും സേവനമനുഷ്‌ടിച്ചിട്ടുണ്ട്.
ജീവിതത്തിന്റെ വലിയൊരുപങ്കും വിവിധ യൂണിവേഴ്‌സിറ്റികളില്‍ ദൈവശാസ്ത്ര അദ്ധ്യാപകനായാണ് പൂർത്തിയാക്കിയത്. 1983 മുതൽ 1996 വരെ അമേരിക്കയിലെ ലയോള യൂണിവേഴ്സിറ്റിയിൽ പ്രഫസറായും;1998 മുതൽ നാലാഞ്ചിറ സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയിലും, പാങ്ങോട് കാർമേൽ ഫിലോസഫിക്കൽ കോളേജിലും വിസിറ്റിങ് പ്രൊഫസറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
തിരുവനന്തപുരം കവടിയാർ അമ്പലനഗറിൽ പരേതനായ ദേവസഹായം-സൂസന്ന ദമ്പതികളാണ് മാതാപിതാക്കൾ.
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
This website uses cookies.