
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ പുത്തൻകട ഇടവകാംഗമായ ഫാ.ബിനു റ്റി. തമിഴ്നാട് അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. “Changing Patterns of the Elderly Care in Families In Thiruvananthapuram District of Kerala” തിരുവനന്തപുരം ജില്ലയിലെ വിവിധ കുടുംബങ്ങളിൽ വയോധികരെ ശുശ്രൂഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാറ്റങ്ങളെ സംബന്ധിച്ച് നടത്തിയ പഠനം ആയിരുന്നു റവ.ഡോ.ബിനുവിന്റെ പ്രബന്ധ വിഷയം.
അദ്ദേഹത്തിന്റെ ഡോക്ടറേറ്റ് പ്രബന്ധത്തിന്റെ രത്നചുരുക്കം ഇങ്ങനെയാണ്: തിരുവനന്തപുരം ജില്ലയിലെ വിവിധ താലൂക്കുകളിൽ കുടുംബങ്ങളിൽ വയോധികരെ ശുശ്രൂഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാറ്റങ്ങളെ സംബന്ധിച്ച് നടത്തിയ പഠനം. വാർദ്ധക്യ പ്രശ്നങ്ങൾ, അവരെ പരിചരിക്കുന്നവരുടെ പ്രശ്നങ്ങൾ, വയോധികർക്ക് വേണ്ടിയുള്ള സർക്കാർ സുരക്ഷാ പദ്ധതികൾ തുടങ്ങിയ കാര്യങ്ങളാണ് പ്രബന്ധത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
1998-ൽ പേയാട് സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് മൈനർ സെമിനാരിയിൽ ചേർന്നു, ആലുവ കാർമ്മലഗിരി സെമിനാരിയിൽ ഫിലോസഫി പഠനവും തിയോളജി പഠനവും പൂർത്തിയാക്കി. തുടർന്ന്, 2009-ൽ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിന്റെ കൈവയ്പ്പ് ശുശ്രൂഷയിലൂടെ പൗരോഹിത്യം സ്വീകരിച്ചു.
സെമിനാരി പഠനത്തിന് ശേഷം പേയാട് സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് സെമിനാരിയിൽ ആത്മീയ പിതാവായും പ്രീഫെക്റ്റായും സേവനമനുഷ്ഠിച്ച അദ്ദേഹം ഈഴക്കോട് ഇടവക വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന്, നെല്ലിമൂട് ഇടവക വികാരിയായി സ്ഥാനമേറ്റശേഷമാണ് ഡോക്ടറേറ്റ് പഠനങ്ങൾ ആരംഭിച്ചത്.
പുത്തൻകട, പുല്ലിംഗലിലെ മാതാഭവനിൽ നിര്യാതനായ ഡി. തങ്കയ്യൻ, കെ. വത്സല ദമ്പതികൾ റവ.ഡോ.ബിനുവിന്റെ മാതാപിതാക്കളാണ്. സഹോദരങ്ങൾ: ബിജീഷ് റ്റി., ബിജി റ്റി. എന്നിവർ സഹോദരങ്ങളാണ്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.