
റ്റിന ദാസ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ വ്ലാത്താങ്കര മരിയൻ തീർത്ഥാടന കേന്ദ്ര ഇടവകാംഗങ്ങളായ ബിനിതയും അനൂപ് ബി.എൻ.ഉം ഡോക്ടറേറ്റ് കരസ്ഥമാക്കി. ബിനിത ഹിന്ദി സാഹിത്യത്തിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയപ്പോൾ കർണാടക നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലാണ് അനൂപ് ഡോക്ടറേറ്റ് നേടിയത്.
പാലക്കാട് കാരാകുറുശ്ശി ജി.എച്ച്.എസ് ലേ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ് ഡോക്ടർ ബിനിത. വ്ലാത്താങ്കര സെൻ പീറ്റേഴ്സ് യു.പി. സ്കൂളിൽ പ്രാരംഭ വിദ്യാഭ്യാസത്തിനുശേഷം ധനുവച്ചപുരം എൻ.കെ.എം. സ്കൂളിൽ ഹയർസെക്കൻഡറി പഠനവും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കി. മാതാപിതാക്കൾ ശ്രീ.രാജു, ശ്രീമതി മരിയജ്ഞാനം. ഭർത്താവ് ശ്രീ.പ്രേംലാൽ
ഡോ.അനൂപ് വ്ലാത്താങ്കര സെന്റ്. പീറ്റേഴ്സ് യു.പി. സ്കൂളിൽ പ്രാരംഭ വിദ്യാഭ്യാസത്തിനു ശേഷം അമരവിള എൽ.എം. എസ്.എച്ച്.എസിൽ ഹയർസെക്കൻഡറി വിദ്യാഭ്യാസം നടത്തി. തുടർന്ന്, മൂന്നാർ കോളേജ് ഓഫ് എൻജിനീയറിങ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് എന്നിവിടങ്ങളിലായി കോളേജ് പഠനവും പൂർത്തിയാക്കി. പിതാവ് ബെനറ്റ് ജെ., മാതാവ് നിർമ്മല എം. ഭാര്യ-മെർലിൻ ആർ.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.