
റ്റിന ദാസ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ വ്ലാത്താങ്കര മരിയൻ തീർത്ഥാടന കേന്ദ്ര ഇടവകാംഗങ്ങളായ ബിനിതയും അനൂപ് ബി.എൻ.ഉം ഡോക്ടറേറ്റ് കരസ്ഥമാക്കി. ബിനിത ഹിന്ദി സാഹിത്യത്തിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയപ്പോൾ കർണാടക നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലാണ് അനൂപ് ഡോക്ടറേറ്റ് നേടിയത്.
പാലക്കാട് കാരാകുറുശ്ശി ജി.എച്ച്.എസ് ലേ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ് ഡോക്ടർ ബിനിത. വ്ലാത്താങ്കര സെൻ പീറ്റേഴ്സ് യു.പി. സ്കൂളിൽ പ്രാരംഭ വിദ്യാഭ്യാസത്തിനുശേഷം ധനുവച്ചപുരം എൻ.കെ.എം. സ്കൂളിൽ ഹയർസെക്കൻഡറി പഠനവും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കി. മാതാപിതാക്കൾ ശ്രീ.രാജു, ശ്രീമതി മരിയജ്ഞാനം. ഭർത്താവ് ശ്രീ.പ്രേംലാൽ
ഡോ.അനൂപ് വ്ലാത്താങ്കര സെന്റ്. പീറ്റേഴ്സ് യു.പി. സ്കൂളിൽ പ്രാരംഭ വിദ്യാഭ്യാസത്തിനു ശേഷം അമരവിള എൽ.എം. എസ്.എച്ച്.എസിൽ ഹയർസെക്കൻഡറി വിദ്യാഭ്യാസം നടത്തി. തുടർന്ന്, മൂന്നാർ കോളേജ് ഓഫ് എൻജിനീയറിങ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് എന്നിവിടങ്ങളിലായി കോളേജ് പഠനവും പൂർത്തിയാക്കി. പിതാവ് ബെനറ്റ് ജെ., മാതാവ് നിർമ്മല എം. ഭാര്യ-മെർലിൻ ആർ.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.