
സ്വന്തം ലേഖകൻ
റോം: നെയ്യാറ്റിൻകര രൂപതയിലെ വ്ലാത്തങ്കര ഇടവകാംഗമായ ബ്രദർ അനുരാജ് വിശുദ്ധ അപ്പോളിനാരെ ബസലിക്കയിൽ വച്ച്
കർദിനാൾ ജോസഫ് വെർസാൾഡിയിൽ നിന്നും മെയ് ഒന്നിന് ഡീക്കൻ പട്ടം സ്വീകരിച്ചു.
അനുരാജിനു പുറമേ ദക്ഷിണാഫ്രിക്ക, ജപ്പാൻ, ചൈന, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്ന് ഓരോരുത്തരും ടാൻസാനിയയിൽ നിന്ന് രണ്ടു പേരും അന്നേ ദിവസം ഡീക്കൻ പട്ടം സ്വീകരിച്ചു.
ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞു 2- മണിക്ക് തിരുകർമ്മങ്ങൾ ആരംഭിച്ചു. ലത്തീൻ ഭാഷയിലായിരുന്നു തിരുകർമ്മങ്ങൾ
വ്ലാത്താങ്കര ഇടവകയിൽ രാജേന്ദ്രൻ – ലളിത ദമ്പതികളുടെ മൂത്തമകനാണ് ഡീക്കൻ അനുരാജ്. ജൂലൈ 28, 1990-നായിരുന്നു ജനനം. അദ്ദേഹത്തിന്റെ രണ്ടു സഹോദരിമാരിൽ (ഷൈമ, Sr. ആതിര) ആതിര സിസ്റ്റേഴ്സ് ഓഫ് നോട്ടർഡാം സന്യാസിനി സഭാംഗമാണ്.
സെൻറ്. പീറ്റേഴ്‌സ് യു. പി. സ്‌കൂളിലും വൃന്ദൻ ഹൈസ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അനുരാജ്, 2005 ജൂൺ 5- ന് പേയാട് സെന്റ്. ഫ്രാൻസിസ് സേവ്യർ മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന്, സേവിയേഴ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് പ്ലസ്ടു പഠനവും വാഴിച്ചൽ ഇമ്മാനുവൽ കോളേജിൽ നിന്ന് ബയോ-കെമിസ്ട്രിയിൽ ഡിഗ്രി പഠനവും പൂർത്തിയാക്കി. 2011-ൽ ആലുവ കാർമൽഗിരി സെമിനാരിയിൽ തത്വശാസ്ത്രം പഠനത്തിനുശേഷം റീജൻസി സേവനം പേയാട് സെൻറ് ഫ്രാൻസിസ് സേവ്യർ മൈനർ സെമിനാരിയിൽ പൂർത്തിയാക്കി.
തുടർന്ന് റോമിലെ ഹോളി ക്രോസ് പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കുകയും, ഇപ്പോൾ അതേ യൂണിവേഴ്‌സിറ്റിയിൽ ധാർമിക ദൈവശാസ്ത്രത്തിൽ ഉപരിപഠനം നടത്തുകയും ചെയ്യുന്നു.
ബ്രദര്‍ അനുരാജിന്റെ ഡീക്കന്‍ പട്ട സ്വീകരണ ചിത്രങ്ങള്‍
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.