
സ്വന്തം ലേഖകൻ
റോം: നെയ്യാറ്റിൻകര രൂപതയിലെ വ്ലാത്തങ്കര ഇടവകാംഗമായ ബ്രദർ അനുരാജ് വിശുദ്ധ അപ്പോളിനാരെ ബസലിക്കയിൽ വച്ച്
കർദിനാൾ ജോസഫ് വെർസാൾഡിയിൽ നിന്നും മെയ് ഒന്നിന് ഡീക്കൻ പട്ടം സ്വീകരിച്ചു.
അനുരാജിനു പുറമേ ദക്ഷിണാഫ്രിക്ക, ജപ്പാൻ, ചൈന, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്ന് ഓരോരുത്തരും ടാൻസാനിയയിൽ നിന്ന് രണ്ടു പേരും അന്നേ ദിവസം ഡീക്കൻ പട്ടം സ്വീകരിച്ചു.
ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞു 2- മണിക്ക് തിരുകർമ്മങ്ങൾ ആരംഭിച്ചു. ലത്തീൻ ഭാഷയിലായിരുന്നു തിരുകർമ്മങ്ങൾ
വ്ലാത്താങ്കര ഇടവകയിൽ രാജേന്ദ്രൻ – ലളിത ദമ്പതികളുടെ മൂത്തമകനാണ് ഡീക്കൻ അനുരാജ്. ജൂലൈ 28, 1990-നായിരുന്നു ജനനം. അദ്ദേഹത്തിന്റെ രണ്ടു സഹോദരിമാരിൽ (ഷൈമ, Sr. ആതിര) ആതിര സിസ്റ്റേഴ്സ് ഓഫ് നോട്ടർഡാം സന്യാസിനി സഭാംഗമാണ്.
സെൻറ്. പീറ്റേഴ്‌സ് യു. പി. സ്‌കൂളിലും വൃന്ദൻ ഹൈസ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അനുരാജ്, 2005 ജൂൺ 5- ന് പേയാട് സെന്റ്. ഫ്രാൻസിസ് സേവ്യർ മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന്, സേവിയേഴ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് പ്ലസ്ടു പഠനവും വാഴിച്ചൽ ഇമ്മാനുവൽ കോളേജിൽ നിന്ന് ബയോ-കെമിസ്ട്രിയിൽ ഡിഗ്രി പഠനവും പൂർത്തിയാക്കി. 2011-ൽ ആലുവ കാർമൽഗിരി സെമിനാരിയിൽ തത്വശാസ്ത്രം പഠനത്തിനുശേഷം റീജൻസി സേവനം പേയാട് സെൻറ് ഫ്രാൻസിസ് സേവ്യർ മൈനർ സെമിനാരിയിൽ പൂർത്തിയാക്കി.
തുടർന്ന് റോമിലെ ഹോളി ക്രോസ് പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കുകയും, ഇപ്പോൾ അതേ യൂണിവേഴ്‌സിറ്റിയിൽ ധാർമിക ദൈവശാസ്ത്രത്തിൽ ഉപരിപഠനം നടത്തുകയും ചെയ്യുന്നു.
ബ്രദര്‍ അനുരാജിന്റെ ഡീക്കന്‍ പട്ട സ്വീകരണ ചിത്രങ്ങള്‍
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.