
ചുളളിമാനൂർ: ഡീക്കൻ ജസ്റ്റിൻ ഫ്രാൻസിസ് വൈദിക പട്ടം സ്വീകരിച്ചു. ബിഷപ് ഡോ. വിൻസെന്റ് സാമുവൽ തന്റെ കൈവയ്‌പ് വഴി ഇന്ന് (തിങ്കളാഴ്‌ച) ഡീക്കനെ ശുശ്രൂഷ പൂരോഹിത്യത്തിലേക്ക് സ്വാഗതം ചെയ്തു. പേരയം കുറവനാട് തടത്തരികത്ത്‌വീട്ടിൽ ഫ്രാൻസിസ്, പുഷ്‌പം ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയ മകനാണ്.
സ്‌കൂൾ വിദ്യാഭ്യാസം പേരയം ഗവണ്‍മെന്റ് യു.പി. എസിലും നന്ദിയോട് എസ്. കെ.വി.എച്ച്.എസിലും.
ഫാ. ജോസഫ് അഗസ്റ്റിൻ, ഫാ. ജോൺ കെ.പി., ഫാ. എ.എസ്. പോൾ, ഫാ. ജോയ്‌സാബു, ഫാ. ജെറേം സത്യൻ, ഫാ. വിന്റോ തുടങ്ങിയവർ ഡീക്കനിലെ ദൈവവിളി പരിപോഷിപ്പിക്കുകയും വളർത്തികൊണ്ട് വരികയും ചെയ്തു. 06.06.2005-ൽ സെമിനാരി വിദ്യാഭ്യാസം ആരംഭിച്ച ഡീക്കൻ ഡിഗ്രി ഒന്നാം വർഷം വരെ പേയാട് സെന്റ് ഫ്രാൻസിസ് സേവ്യർ സെമിനാരിയിലും ഡിഗ്രി രണ്ടും മൂന്നും വർഷങ്ങളിലെ വിദ്യാഭ്യാസം മാറനല്ലൂർ സെയ്‌ന്റ് വിന്‍സെന്റ് സെമിനാരിയിലും പൂർത്തീകരിച്ചു. ഫിലോസഫി പഠനം പൂനെ പേപ്പൽ സെമിനാരിയിലും തിയോളജി മാംഗ്ലൂർ സെയ്‌ന്റ് ജോസഫ് സെമിനാരിയിലും പൂർത്തീകരിച്ചു.
അഭിവന്ദ്യ പിതാവിന്റെ സഹായിയായി റീജൻസി കാലയളവ് പൂർത്തീകരിച്ചു. ഡീക്കൻ പട്ടം സ്വികരിച്ച ശേഷം ആറയൂർ, പൊൻവിള, പേരന്നൂർ തുടങ്ങിയ ഇടവകകളിൽ ഫാ. റോബർട്ട് വിന്‍സെന്റ് , ഫാ. ബനഡിക്‌ട് തുടങ്ങിയവരുടെ സഹായിയായി തന്റെ സേവന കാലം വിജയകരമായി പൂർത്തീകരിച്ചു.
പേരയം സെന്റ് മേരീസ് ദേവാലയത്തിലായിരുന്നു തിരുപട്ടം സ്വികരണം. ഇടവക വികാരി ഫാ. ആന്റണി വിന്റോ പൂജാ വസ്ത്രം അണിയിച്ചു
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.