
ചുളളിമാനൂർ: ഡീക്കൻ ജസ്റ്റിൻ ഫ്രാൻസിസ് വൈദിക പട്ടം സ്വീകരിച്ചു. ബിഷപ് ഡോ. വിൻസെന്റ് സാമുവൽ തന്റെ കൈവയ്‌പ് വഴി ഇന്ന് (തിങ്കളാഴ്‌ച) ഡീക്കനെ ശുശ്രൂഷ പൂരോഹിത്യത്തിലേക്ക് സ്വാഗതം ചെയ്തു. പേരയം കുറവനാട് തടത്തരികത്ത്‌വീട്ടിൽ ഫ്രാൻസിസ്, പുഷ്‌പം ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയ മകനാണ്.
സ്‌കൂൾ വിദ്യാഭ്യാസം പേരയം ഗവണ്‍മെന്റ് യു.പി. എസിലും നന്ദിയോട് എസ്. കെ.വി.എച്ച്.എസിലും.
ഫാ. ജോസഫ് അഗസ്റ്റിൻ, ഫാ. ജോൺ കെ.പി., ഫാ. എ.എസ്. പോൾ, ഫാ. ജോയ്‌സാബു, ഫാ. ജെറേം സത്യൻ, ഫാ. വിന്റോ തുടങ്ങിയവർ ഡീക്കനിലെ ദൈവവിളി പരിപോഷിപ്പിക്കുകയും വളർത്തികൊണ്ട് വരികയും ചെയ്തു. 06.06.2005-ൽ സെമിനാരി വിദ്യാഭ്യാസം ആരംഭിച്ച ഡീക്കൻ ഡിഗ്രി ഒന്നാം വർഷം വരെ പേയാട് സെന്റ് ഫ്രാൻസിസ് സേവ്യർ സെമിനാരിയിലും ഡിഗ്രി രണ്ടും മൂന്നും വർഷങ്ങളിലെ വിദ്യാഭ്യാസം മാറനല്ലൂർ സെയ്‌ന്റ് വിന്‍സെന്റ് സെമിനാരിയിലും പൂർത്തീകരിച്ചു. ഫിലോസഫി പഠനം പൂനെ പേപ്പൽ സെമിനാരിയിലും തിയോളജി മാംഗ്ലൂർ സെയ്‌ന്റ് ജോസഫ് സെമിനാരിയിലും പൂർത്തീകരിച്ചു.
അഭിവന്ദ്യ പിതാവിന്റെ സഹായിയായി റീജൻസി കാലയളവ് പൂർത്തീകരിച്ചു. ഡീക്കൻ പട്ടം സ്വികരിച്ച ശേഷം ആറയൂർ, പൊൻവിള, പേരന്നൂർ തുടങ്ങിയ ഇടവകകളിൽ ഫാ. റോബർട്ട് വിന്‍സെന്റ് , ഫാ. ബനഡിക്‌ട് തുടങ്ങിയവരുടെ സഹായിയായി തന്റെ സേവന കാലം വിജയകരമായി പൂർത്തീകരിച്ചു.
പേരയം സെന്റ് മേരീസ് ദേവാലയത്തിലായിരുന്നു തിരുപട്ടം സ്വികരണം. ഇടവക വികാരി ഫാ. ആന്റണി വിന്റോ പൂജാ വസ്ത്രം അണിയിച്ചു
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.