
അനില്‍ ജോസഫ്
അരുവിക്കര: അരുവിക്കര ഇടവക അംഗമായ ഡീക്കൻ അലക്സ് സൈമൺ നെയ്യാറ്റിൻകര രൂപതാ മെത്രാൻ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിൽ നിന്ന് വൈദികപട്ടം സ്വികരിച്ചു.
ശ്രീ. സൈമണിന്റെയും ശ്രീമതി ജെംസിയുടെയും മൂന്നാമത്തെ മകനായി 04. 07. 1990-ൽ അരുവിക്കരയിൽ ജനനം.
06. 06. 2005-ൽ പേയാട് സെന്റ് ഫ്രാൻസിസ് സെമിനാരിയിൽ വൈദിക പരിശീലനം ആരംഭിച്ചു. പ്ലസ് ടു പഠനവും ഒന്നാം വർഷ ഡിഗ്രി പഠനവും പൂർത്തിയാക്കിയ ശേഷം ഡിഗ്രി പഠനം പൊങ്ങുംമൂടിലെ സെന്റ് വിൻസെന്റ് സെമിനാരിയിൽ പൂർത്തിയാക്കി.
തുടർ പഠനങ്ങളായ ഫിലോസഫി 2011-2013 കാലഘട്ടത്തിൽ ബാംഗ്ലൂർ സെന്റ് പീറ്റെഴ്സ് പൊന്തിഫിക്കൽ സെമിനാരിയിലും ദൈവശാസ്ത്ര പഠനം 2014-2018 കാലഘട്ടത്തിൽ ആലുവ സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലും പൂർത്തിയാക്കി.
ഫിലോസഫി പഠന ശേഷമുള്ള റീജൻസി കാലഘട്ടം രൂപതയുടെ പ്രീസ്റ്റ് ഹോമിലും വെള്ളനാട് ബോയ്സ് ഹോമിലുമായി പൂർത്തിയാക്കി. 30. 03. 2015-ൽ വൈദിക വസ്ത്രവും 22. 04. 2017-ൽ ഡീക്കൻ പട്ടവും സ്വികരിച്ചു. ഡീക്കൻപട്ടകാലയളവിൽ വ്‌ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തിലും ഉച്ചക്കട വിശുദ്ധ ആവിലായിലെ അമ്മ ത്രേസ്യ ദേവാലയത്തിലും പൂർത്തി യാക്കി.
ഇന്നലെ (26. 01. 2018-) രാവിലെ 10 മണിക്ക് അഭിവദ്യ വിൻസെന്റ് സാമുവൽ പിതാവിന്റെ കൈവയപ് ശുശ്രുഷയിലൂടെ വൈദിക പട്ടം സ്വികരിച്ചു. ഇടവക വികാരി ഫാ. ക്ലീറ്റസ് പൂജാവസ്ത്രം അണിയിച്ചു
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.