
അനില്‍ ജോസഫ്
അരുവിക്കര: അരുവിക്കര ഇടവക അംഗമായ ഡീക്കൻ അലക്സ് സൈമൺ നെയ്യാറ്റിൻകര രൂപതാ മെത്രാൻ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിൽ നിന്ന് വൈദികപട്ടം സ്വികരിച്ചു.
ശ്രീ. സൈമണിന്റെയും ശ്രീമതി ജെംസിയുടെയും മൂന്നാമത്തെ മകനായി 04. 07. 1990-ൽ അരുവിക്കരയിൽ ജനനം.
06. 06. 2005-ൽ പേയാട് സെന്റ് ഫ്രാൻസിസ് സെമിനാരിയിൽ വൈദിക പരിശീലനം ആരംഭിച്ചു. പ്ലസ് ടു പഠനവും ഒന്നാം വർഷ ഡിഗ്രി പഠനവും പൂർത്തിയാക്കിയ ശേഷം ഡിഗ്രി പഠനം പൊങ്ങുംമൂടിലെ സെന്റ് വിൻസെന്റ് സെമിനാരിയിൽ പൂർത്തിയാക്കി.
തുടർ പഠനങ്ങളായ ഫിലോസഫി 2011-2013 കാലഘട്ടത്തിൽ ബാംഗ്ലൂർ സെന്റ് പീറ്റെഴ്സ് പൊന്തിഫിക്കൽ സെമിനാരിയിലും ദൈവശാസ്ത്ര പഠനം 2014-2018 കാലഘട്ടത്തിൽ ആലുവ സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലും പൂർത്തിയാക്കി.
ഫിലോസഫി പഠന ശേഷമുള്ള റീജൻസി കാലഘട്ടം രൂപതയുടെ പ്രീസ്റ്റ് ഹോമിലും വെള്ളനാട് ബോയ്സ് ഹോമിലുമായി പൂർത്തിയാക്കി. 30. 03. 2015-ൽ വൈദിക വസ്ത്രവും 22. 04. 2017-ൽ ഡീക്കൻ പട്ടവും സ്വികരിച്ചു. ഡീക്കൻപട്ടകാലയളവിൽ വ്‌ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തിലും ഉച്ചക്കട വിശുദ്ധ ആവിലായിലെ അമ്മ ത്രേസ്യ ദേവാലയത്തിലും പൂർത്തി യാക്കി.
ഇന്നലെ (26. 01. 2018-) രാവിലെ 10 മണിക്ക് അഭിവദ്യ വിൻസെന്റ് സാമുവൽ പിതാവിന്റെ കൈവയപ് ശുശ്രുഷയിലൂടെ വൈദിക പട്ടം സ്വികരിച്ചു. ഇടവക വികാരി ഫാ. ക്ലീറ്റസ് പൂജാവസ്ത്രം അണിയിച്ചു
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.