
നെയ്യാറ്റിൻകര: രൂപതാ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമതയിലും ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ രൂപതാ സ്വപ്നം യാഥാർഥ്യത്തിലേയ്ക്ക്. അതിനുള്ള നടപടികൾ ഫൊറോന തലത്തിൽ കൂടുതൽ ശക്തിപ്രാപിക്കുന്നു. അടുത്തമാസം അവസാനത്തോടെ ഇടവകകളിലെ വിവരശേഖരണം പൂർത്തീകരിക്കും.
രൂപതയിലെ 247 ദേവാലയങ്ങളിൽ നിന്നും പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ശുശ്രൂഷ കോഓർഡിനേറ്റർമാരുടെ മേൽനോട്ടത്തിൽ ഇടവകകളിൽ നിന്നുളള വിവര ശേഖരണത്തിന്റെ ആദ്യ നടപടികൾ ആരംഭിച്ചു. കേരള ലത്തീൻ സഭക്ക് കീഴിലെ 12 രൂപതകളിലും ഒരേ സമയം നടക്കുന്ന ഈ പരിപാടിയുടെ നെയ്യാറ്റിൻകര രൂപതയിലെ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം പത്താംങ്കല്ല് തിരുഹൃദയദേവാലയത്തിൽ ആരംഭിച്ചു.
രൂപതയിലെ അംഗസംഖ്യ , തൊഴിലില്ലായ്‌മ , യുവജനങ്ങളുടെ പ്രവർത്തനം, ഇടവകയുടെ പ്രവർത്തനം, അച്ചടി ദൃശ്യ മാധ്യമങ്ങളുടെ ഉപയോഗം തുടങ്ങി 15 ഇനങ്ങളുടെയും അതിന്റെ ഉപ ഇനങ്ങളുടെയും വിവരശേഖരണമുൾപ്പെടെ സമഗ്രമായ ഡാറ്റാകളക്‌ഷനാണ് തുടക്കം കുറിച്ചത്. 12 രൂപതകളുടെയും പ്രവർത്തനം കെ.ആർഎൽ.സി.സി.യുടെ സെഡ്രൽ സർവറിലൂടെ വീക്ഷിക്കാനും വിലയിരുത്താനും ഇനിയാവും എന്നതാണ് പ്രത്യേകത.
ഇതിനോടൊപ്പം രൂപതയുടെ കീഴിലുളള നെഡ്പാംസോ (നെയ്യാറ്റിൻകര ഡയസിഷ്യൻ പാരിഷ് മാനേജ്മെന്റ് സോഫ്റ്റ്‌വെയർ) എന്ന സംവിധാനം വഴിയുളള വിവരശേഖരണവും ഉടൻ പൂർത്തീകരിക്കുമെന്ന് വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ് അറിയിച്ചു. ഇടവകകളുടെ പ്രവർത്തനങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ അറിയാൻ സാധിക്കുമെന്നും അദേഹം പറഞ്ഞു.
ഓരോ ഇടവകയിലും കോ ഓർഡീനേറ്റർമാരായിരിക്കും വിവര ശേഖരണത്തിന് ചുക്കാൻ പിടിക്കുന്നത്, കൂടാതെ ഓരോ ഇടവകക്കും 9 പേരടങ്ങുന്ന കോർ ടീമും ഉണ്ടാവും. ഫെബ്രുവരി 11 ഞായറാഴ്‌ച വിവരശേഖരണ ദിനമായി (കണക്കെടുപ്പ് ) രൂപത പ്രഖ്യാപിച്ചിട്ടുണ്ട്.
ഫെബ്രുവരി 18 ഓടെ വിവരശേഖരണം രൂപതയിലെ 247 ദേവാലയങ്ങളിലും പൂർത്തീകരിക്കുമെന്നും വികാരി ജനറൽ അറിയിച്ചു. രൂപതയിലെ 11 ഫൊറോനകളുടെയും വിവരശേഖരണം ഏകീകരിക്കാൻ 12 പേരടങ്ങുന്ന സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.