
പേയാട്: നെയ്യാറ്റിൻകര രൂപതയുടെ ഹൃദയമായ സെയ്ൻറ് സേവ്യേഴ്സ് മൈനർ സെമിനാരിയുടെ നാമഹേതുക തിരുനാളിന് നെയ്യാറ്റിൻകര രൂപതാദ്ധ്യക്ഷൻ ഡോ. വിൻസെന്റ് സാമുവൽ മുഖ്യകാർമ്മികത്വം വഹിച്ചു. വിശുദ്ധ ഫ്രാൻസിസ് സേവ്യറിൽ നിറഞ്ഞു നിന്നിരുന്ന പ്രേഷിത ചൈതന്യത്താൽ വൈദികരും സന്യസ്തരും അല്മായരും നിറയണമെന്നും സഭയിലെ ശുശ്രൂഷ തുടർന്നുകൊണ്ട് പോകുന്നതിൽ വൈദികരുടെ ധർമ്മം വലുതാണെന്നും അതിനാൽ വൈദികരോട് എല്ലാവരും സഹകരിക്കണമെന്നും ബിഷപ് പറഞ്ഞു.
മോൺ. ജി. ക്രിസ്തുദാസ് ആമുഖ സന്ദേശം നല്കി. റെക്ടർ ഫാ. ക്രിസ്തുദാസ് നന്ദി പ്രകാശിപ്പിച്ചു. വൈസ് റെക്ടർ ഫാ. അലോഷ്യസ്, പ്രീഫെക്ട് ഫാ.രാജേഷ് എന്നിവർ നേതൃത്വം വഹിച്ചു. കാരുണ്യ മാതാ സന്യാസ സഭയുടെ സുപ്പീരിയർ ജനറൽ ഫാ. പൗളോ, പ്രീഫെക്ട് ഫാ. ബിനു വർഗീസ്, സെമിനാരി ആദ്ധ്യാത്മിക പിതാക്കൻമാരായ ഫാ. മെൽവിൻ മെന്റസ്, ഫാ. ഹെറിക് സിഡ്രിക് ഡി’ക്രൂസ്, ഫാ. ജോസഫ് കാർമ്മൽ ആശ്രമം, അല്മായ ശുശ്രൂഷാ ഡയറക്ടർ ഫാ.ഷാജ് കുമാർ, ബിഷപ്പിന്റെ സെക്രട്ടറിമാരായ ഫാ. കിരൺ ഡി. പി., ഫാ.ഷൈജു ആർ. എം, കട്ടക്കോട് ഫൊറോനാ വികാരി ഫാ. ജോസഫ് അഗസ്റ്റിൻ, വചന ബോധന എക്സി.സെക്രട്ടറി ഫാ. ക്രിസ്റ്റഫർ, ഫാ. ക്രിസ്റ്റിൻ, ഡീക്കൻ സജിൻ തോമസ് ചാമവിള, ഡീക്കൻ ജസ്റ്റിൻ പേരയം, ബിഷപ്പിന്റെ റീജന്റ് ബ്ര. കിഷോർ, ബ്ര. സെബാസ്റ്റ്യൻ O’carm എന്നിവരും കൂടാതെ പാങ്ങോട്, വിട്ടിയം, അന്തിയൂർക്കോണം, കൊല്ലോട്, കിളിയൂർ എന്നിവിടങ്ങളിലെ സന്യസ്തരും , പോങ്ങുംമൂട് സെയ്ന്റ് വിൻസെന്റ്സ് സെമിനാരിയിലെയും പേയാട് സെയ്ന്റ് സേവിയേഴ്‌സ് സെമിനാരിയിലെയും അദ്ധ്യാപകരും അനദ്ധ്യാപകരും ഉപകാരികളും വൈദിക വിദ്യാർഥികളും നിരവധി അല്മയരും ആഘോഷത്തിൽ പങ്കെടുത്തു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.