
ബാലരാമപുരം: വിശുദ്ധ സെബസ്‌ത്യാനോസ് ദേവാലയത്തിൽ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി വിശുദ്ധ സെബസ്‌ത്യാനോസിന്റെ മധ്യസ്‌ഥ തുരുനാൾ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവൽ മുഖ്യ കാർമ്മികത്വം വഹിച്ചു.
കൊല്ലോട് സെന്റ് ജോസഫ് ഇടവക വികാരി ഫാ. അജി അലോഷ്യസ്, ക്‌ടാരക്കുഴി സെന്റ് ജോസഫ് വികാരി ഫാ. ജോജി ജോർജ്ജ്, ഈഴക്കോട് വികാരി ഫാ. എ.എസ്. പോൾ, നെയ്യാറ്റിൻകര കത്തീഡ്രൽ സഹവികാരി ഫാ. അനീഷ്, ബിഷപ്‌സ് സെക്രട്ടറി ഫാ. ഷൈജു തുടങ്ങിയവർ സഹകാർമ്മികരായി.
ദിവ്യബലിക്ക് ശേഷം വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ച് കൊണ്ട് ദേവാലയത്തിന് ചുറ്റും പ്രദക്ഷിണവും അമ്പു നേർച്ചയും നടന്നു. വിദ്യാഭ്യസ ദിനമായ ഇന്ന് രാവിലെ 6-ന് അത്താഴമംഗലം സെന്റ് പീറ്റർ ഇടവക വികാരി ഫാ. വി.എൽ. പോളിന്റെ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ചു.
വൈകിട്ട് 6-ന് നടക്കുന്ന സമൂഹ ദിവ്യബലിക്ക് നിഡ്‌സ് ഡയറക്‌ടർ ഫാ. എസ്.എം അനിൽകുമാർ നേതൃത്വം നൽകും. ഡോ. ക്രിസ്‌തുദാസ് തോംസണ്‍ വചന പ്രഘോഷണ കർമ്മം നിർവ്വഹിക്കും. നാളെ വൈകിട്ട് 6-ന് ദിവ്യബലി ലാറ്റിൻ ഭാഷയിൽ: മുഖ്യ കാർമ്മികൻ ഡോ.ഗ്ലാഡിന്‍ അലക്‌സ് ജൂഡിഷ്യൽ വികാർ തിരുവനന്തപുരം അതിരൂപത.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.