
നെയ്യാറ്റിന്‍കര : പീഡാനുഭവ സ്‌മരണ പുതുക്കി ദേവാലയങ്ങളിൽ ദു:ഖ വെളളി ആചരിച്ചു. നെയ്യാറ്റിൻകര അമലോത്‌ഭവ മാതാ കത്തീഡ്രലിന്റെ നേതൃത്വത്തിൽ നെയ്യാറ്റിന്‍കര പട്ടണത്തിൽ കുരിശിന്റെ വഴി പ്രാർത്ഥന നടന്നു. ദേവാലയത്തിൽ നടന്ന കുരിശാരാധനക്ക് ബിഷപ് ഡോ. വിൻസെന്റ് സാമുവൽ നേതൃത്വം നൽകി.
പ്രത്യാശയുടെ സ്‌നേഹ സന്ദേശം നല്‍കി ക്രിസ്‌തുനാഥന്റെ ഉത്ഥാനം പ്രഘോഷിച്ച് ദേവാലയങ്ങളിൽ ഇന്ന് ഈസ്റ്റർ പാതിരാ കുർബാനകൾ നടക്കും. ഈസ്റ്റർ ദിനത്തിൽ ലത്തീൻ ആരാധന ക്രമത്തിലെ ആകർഷണീയ ഭാഗമായ പെസഹാ പ്രഘോഷണം ഉണ്ടായിരിക്കും.
ദിവ്യബലിക്ക് മുമ്പ് ദേവാലയങ്ങളുടെ മുന്നിൽ ഒരുമിച്ചു കൂടുന്ന വിശ്വാസികൾ, വൈദികൻ പെസഹാതിരി തെളിച്ച്, മെഴുകുതിരി വെളിച്ചത്തിലാണ് തിരുകർമ്മങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് അൾത്താരയെ ലക്ഷ്യമാക്കി കൈയ്യിലെ മെഴുകുതിരികൾ തെളിച്ച് പ്രദക്ഷിണം നടക്കും. പ്രധാന വാതിലിനു സമീപവും ദേവാലയത്തിന്റെ മധ്യത്തിലും അൾത്താരക്ക് മുന്നിലുമായി നിന്ന് ‘ക്രിസ്‌തുവിൻ പ്രകാശമെന്ന്’ വൈദികൻ ഉച്ചസ്വരത്തിൽ ഉരുവിടുമ്പോൾ ‘ദൈവത്തിനു സ്‌തോത്രം’ എന്ന് വിശ്വസികൾ പ്രത്യുത്തരം നൽകും.
തുടർന്ന് ഈസ്റ്റർ ദിനത്തിലെ പ്രധാന ആകർഷണമായ പെസഹാ പ്രഘോഷണവും, മെഴുകുതിരി കത്തിച്ചു പിടിച്ച് ജ്ഞാനസ്‌നാന വ്രതവാഗ്‌ദാനവും നടക്കും.
വൈദികൻ ആശീർവദിച്ച ജലം വിശ്വാസികളിലേക്ക് തളിക്കുമ്പോൽ പുതിയ ഉയർപ്പിലേക്കുളള പ്രതീക്ഷ നൽകികൊണ്ട് ഗായക സംഘം ‘കണ്ടു ഞാൻ മോദമാർന്നു’ എന്ന മനോഹര ഗാനം ആലപിക്കും.
നെയ്യാറ്റിൻകര അമലോത്‌ഭവ മാതാ കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന തിരു കർമ്മങ്ങൾക്ക് ബിഷപ് ഡോ. വിൻസെന്റ് സാമുവൽ മുഖ്യ കാർമികത്വം വഹിക്കും.
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
This website uses cookies.