
ക്രിസ്മസ് പുതുവത്സരാശംസകള്‍!
ദൈവസ്നേഹത്തിന്‍റെ പ്രതീകമാണ് ക്രിസ്മസ്.
മനുഷ്യ മഹത്വത്തിന്‍റെ വിളംബരമാണ് ക്രിസ്മസ്.
മര്‍ത്ത്യനെ അമര്‍ത്ത്യതയിലേക്ക് നയിക്കുന്നതാണ് ക്രിസ്മസ്.
പ്രവാചക വചനത്തിന്‍റെ വിളവെടുപ്പാണ് ക്രിസ്മസ്.
മനുഷ്യനെ മാനസാന്തരത്തിലേക്ക് നയിക്കുന്നതാണ് ക്രിസ്മസ്.
സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് പിന്‍തളളപ്പെടുന്നവരെ തേടിയിറങ്ങാനുളള ആഹ്വാനമാണ് ക്രിസ്മസ്.
ദൈവത്തിന്‍റെ മാതൃഹൃദയത്തിന്‍റെ ബഹിര്‍സ്ഫുരണമാണ് ക്രിസ്മസ്.
ഭൂമിയില്‍ പറുദീസ തീര്‍ക്കാനുളള ക്ഷണമാണ് ക്രിസ്മസ്.
നഷ്ടപ്പെട്ടുപോയ ബന്ധങ്ങളെ വിളക്കി ചേര്‍ക്കലാണ് ക്രിസ്മസ്.
നഷ്ടസ്വര്‍ഗ്ഗത്തെ വീണ്ടെടുത്തതാണ് ക്രിസ്മസ്.
മനുഷ്യര്‍ക്ക് ദൈവത്തിന്‍റെ മുഖമാണെന്ന് ഉദ്ഘോഷിക്കലായിരുന്നു മനുഷ്യാവതാരം. പരിശുദ്ധാത്മാവിന്‍റെ സ്നേഹപ്രവാഹമാണ് ക്രിസ്മസ്.
മാനവ മോചനത്തിന്‍റെ ഉണര്‍ത്തുപാട്ടാണ് ക്രിസ്മസ്.
അഖില ലോകത്തിനും ശാന്തിയും സമാധാനവും ഉറപ്പിക്കുന്ന ഉണര്‍ത്തുപാട്ടാണ് ക്രിസ്മസ്.
ദരിദ്രരോടു പക്ഷം ചേരാനുളള പ്രതിബദ്ധത ഊട്ടി ഉറപ്പിക്കുന്നതാണ് ക്രിസ്മസ്.
അഹന്തയുടെയും അഹങ്കാരത്തിന്‍റെയും ഈഗോയുടെയും തിരസ്കരണമാണ് ക്രിസ്മസ്.
ലോകത്തിനു മുഴുവനും ഒരു അമ്മയുടെ കനത്ത സംരക്ഷണവും സ്നേഹവും കരുതലും കാരുണ്യവും പ്രദാനം ചെയ്യുന്ന ദൈവത്തിന്‍റെ യുജമാന പദ്ധതിയാണ് ക്രിസ്മസ്.
അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം കീര്‍ത്തിക്കാന്‍ ഭൂമിയില്‍ സുമനസ്സുകളെ സജ്ജമാക്കുന്നതാണ് ക്രിസ്മസ്.
കട്ടപിടിച്ച അധമ മനസ്സുകളെ നന്മയുടെ പ്രകാശത്തിലേക്ക് ക്ഷണിക്കുന്നതാണ് ക്രിസ്മസ്.
ഒരായിരം നക്ഷത്രവിളക്കുകള്‍ പുറമേ തെളിച്ചാലും ഉളളില്‍ യേശുവിന്‍റെ ചൈതന്യം പ്രകാശം പരത്തിയില്ലെങ്കില്‍… ക്രിസ്മസ് കേവലം ഒരു ആഘോഷം മാത്രം!
ജനിച്ചു വീഴുന്ന ഓരോ കുഞ്ഞുമക്കളിലും യേശുവിന്‍റെ തിരുമുഖം ദര്‍ശിക്കുവാനുളള ആഹ്വാനമാണ് ക്രിസ്മസ്.
ഹൃദയത്തെ വരപ്രസാദം കൊണ്ട് നിറച്ച് നാഥന് വാസഗേഹമൊരുക്കാം…!!
ലോകത്തില്‍ പ്രകാശം ചൊരിയുന്ന ഒരു വാല്‍താരകമായി നമുക്കു മാറാം…!!!
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.