
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന, പ്രകാശം നൽകുന്ന യാഥാർഥ്യമാണ് ബദ്‌ലഹേമിൽ പിറന്ന യേശുവെന്ന് നെയ്യാറ്റിൻകര രൂപതാ ബിഷപ്പ് വിൻസെന്റ് സാമുവൽ. അമരവിള സി.എസ്.ഐ. ദേവായത്തിലെ ക്രിസ്മസ് ഫെസ്റ്റ് 2018 ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യേശു മനുഷ്യരുടെ ഇടയിലേക്ക് വന്നത് നമ്മിലെ നന്മയെ ശക്തിപ്പെടുത്തുവാനും പോഷിപ്പിക്കുവാനുമാണ്. ബാഹ്യ ആഡംബരങ്ങളും അലങ്കാരങ്ങളും ചിത്രങ്ങളും കാണുമ്പോൾ നമ്മൾ യേശു ബദലെഹെമിൽ ജനിച്ചത് നാം ഓർക്കുന്നു. എന്നാൽ ഈ യേശു നമ്മുടെ ഹൃദയത്തിലും, നമ്മുടെ ഭവനത്തിലും, നമ്മുടെ നാട്ടിലും വന്നു ജനിക്കണം. ഈ യേശുവിന്റെ കൃപ നമുക്ക് ജീവശക്തി നല്കിക്കൊണ്ടിരിക്കണം. അല്ലെങ്കിൽ ഈ ആഘോഷങ്ങൾക്ക് അർഥം കൈവരില്ലായെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു.
ഉദ്‌ഘാടന സമ്മേളനത്തിൽ റവ.എസ്.ശോഭനദാസ് ആധ്യക്ഷനായിരുന്നു. ദീപാലങ്കാരം ഉദ്‌ഘാടനം ശ്രീ. വി.എസ്. അച്ച്യുതാനന്ദൻ നിർവ്വഹിച്ചു. ശ്രീ.കെ.ആൻസലൻ എം.എൽ.എ., ശ്രീമതി.ഡബ്ലിയു.ആർ.ഹീബ, ശ്രീ.ബാബുരാജ് എന്നിവർ ആശംസകലർപ്പിച്ച് സംസാരിച്ചു.
ഈ 22 – നു തുടങ്ങിയ ക്രിസ്തുമസ് ഫെസ്റ്റ് 27 വ്യാഴാഴ്ചവരെ വിവിധ പരിപാടികളോടെ മാറ്റുരയ്ക്കും. വരും ദിവസങ്ങളിൽ മറ്റനവധി രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലുള്ള വ്യക്തികൾ പങ്കെടുക്കുന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.