
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കാലിത്തൊഴുത്തില്‍ പിറന്നുവീണ ഉണ്ണിയേശു എളിമയുടെ പ്രതീകമാണെന്ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍. ക്രിസ്മസിലൂടെ നമ്മിലേക്ക് യേശു വരുമ്പോള്‍ നാമെല്ലാം ഏകോദര സഹോദരങ്ങളായി ജീവിക്കുന്നുവെന്ന് നാം സാക്ഷ്യപ്പെടുത്തണമെന്നും ബിഷപ് കൂട്ടിച്ചേർത്തു. 2018 – ലെ ക്രിസ്മസ് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്.
ക്രിസ്മസ് ആഘോഷത്തിന്റെ ചൈതന്യവും മഹത്വവും നാം പങ്കുവയ്ക്കുന്നത് ഈ സാക്ഷ്യപ്പെടുത്തലിലൂടെയാണെന്നും ബിഷപ് പറഞ്ഞു. ക്രിസ്മസ് എല്ലാ മനുഷ്യരെയും ആനന്ദിപ്പിക്കുന്ന സംഭവമാകണം. ലോകത്തന് പ്രകാശമായി വന്ന ദൈവപുത്രനായ ഉണ്ണിയേശു നമ്മുടെ സാമധാന വാഹകനായി ഇന്നും നമ്മുടെ ഇടയില്‍ വസിക്കുന്നു. എല്ലാവരും സന്തോഷത്തോടെ ക്രിസ്മസ് ആഘോഷിക്കുന്നതിനുളള സാഹചര്യം നാം തന്നെ ഒരുക്കണം. നാം സാഹോദര്യത്തില്‍ ജീവിക്കുമ്പോഴാണ് ദൈവത്തിന് ഇഷ്ടമുളളവരായി തീരുന്നത്. അതിലൂടെ മാത്രമെ മനുഷ്യര്‍ക്ക് നന്‍മയുണ്ടാവൂ എന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.