
ജസ്റ്റിൻ ക്ളീറ്റസ്
നെയ്യാറ്റിൻകര: ജീവിതത്തിൽ മറ്റുള്ളവരെ സഹായിക്കുന്ന ശിമയോന്മാരായി മാറാൻ പരിശ്രമിച്ച് നവീകരണ ജീവിതത്തിലേക്ക് നടക്കുവാൻ വിശുദ്ധവാരം സഹായിക്കട്ടെയെന്ന് നെയ്യാറ്റിൻകര രൂപതാ മെത്രാൻ ബിഷപ്പ് വിൻസെന്റ് സാമുവൽ. വിശുദ്ധവാരത്തിന് തുടക്കം കുറിച്ചുകൊണ്ട് നെയ്യാറ്റിൻകര ഭദ്രാസന ദേവാലയത്തിൽ ഓശാന ഞായറാഴ്ചത്തെ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി വചനസന്ദേശം നൽകുകയായിരുന്നു ബിഷപ്പ്. തിരുക്കർമ്മങ്ങൾക്ക് വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ്, ഇടവക വികാരി മോൺ.അൽഫോൻസ് ലിഗോരി എന്നിവർ സഹകാർമികരായി.
യേശുവിന്റെ പ്രസംഗവും പ്രവർത്തികളും എല്ലാ മനുഷ്യരുടെയും രക്ഷയ്ക്ക് കാരണമാകുമായിരുന്നു, എന്നാൽ അവർ നീതിയുടെ വിജയത്തിനുവേണ്ടി കടന്നുവന്ന നീതിയുടെ രാജാവിനെ കുറ്റംചുമത്തി. എങ്കിലും എല്ലാം നിശബ്ദനായി അവിടുന്ന് സഹിച്ചു. അവൻ ആരോപണങ്ങളിൽ പതറുകയോ പ്രതികരിക്കുകയോ ചെയ്തില്ല. ചിലപ്പോഴൊക്കെ മനുഷ്യ രക്ഷയ്ക്കുവേണ്ടി നിശബ്ദത ഏറെ സഹായിക്കുന്നുവെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു.
നമ്മുടെ ശരിക്കും കുറവുകളെ ഓർത്ത് പശ്ചാത്തപിച്ച് നേർവഴിയിൽ നടക്കുവാനുള്ള നാളുകളാണ് വിശുദ്ധ വാരത്തിൽ നമുക്ക് ലഭിക്കുന്നതെന്ന് ഉദ്ബോധിപ്പിച്ച ബിഷപ്പ് കുരിശിന്റെ യാത്രയിൽ യേശു പറഞ്ഞ “നിങ്ങൾ നിങ്ങളുടെ മക്കളെ ഓർത്ത് കരയുവിൻ” എന്ന വാക്യവും ഓർമ്മിപ്പിച്ചു. കാരണം, ഇന്നിന്റെ കാലഘട്ടത്തിൽ രക്ഷിതാക്കൾ ഏറ്റവുമധികം വിലപിക്കുന്നത് സ്വന്തം മക്കളെ ഓർത്താണെന്നും, ധാരാളം സ്വപ്നങ്ങൾ കണ്ടു വളർത്തുന്ന അവരുടെ സ്വത്തായ മക്കൾക്ക് ശരിയായ രീതിയിൽ ദൈവത്തെ പകർന്നുകൊടുക്കുന്നതിൽ മാതാപിതാക്കൾ പരാജയപ്പെടുന്നുവെന്നും വിശദീകരിച്ചു.
നാം നമുക്ക് പറ്റിയ തെറ്റുകൾക്ക് പരിഹാരം ചെയ്യുമ്പോൾ പറുദീസ ലഭിക്കുന്നുവെന്നും, കുറവുകൾ മാത്രം കാണാതെ നന്മയുടെ ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഒരു നവീകരണ ജീവിതത്തിലേക്ക് നടക്കുവാൻ നോയമ്പ് കാലം നമ്മെ സഹായിക്കട്ടെയെന്നും ബിഷപ്പ് ആശംസിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.