
ജസ്റ്റിൻ ക്ളീറ്റസ്
നെയ്യാറ്റിൻകര: യുദ്ധത്തിന്റെ ഭീഷണിയുടെയും ആശങ്കയുടെയും മുൾമുനയിലായിരിക്കുന്ന ഈ നോമ്പ് കാലഘട്ടം ലോക നേതാക്കന്മാർക്ക് മാനസാന്തരത്തിന്റെ കാലഘട്ടമാകട്ടെയെന്നും, യുദ്ധഭീഷണി ഇല്ലാത്ത സമാധാനത്തിന്റെ ലോകത്തിനായി എല്ലാവരും ഈ തപസുകാലത്ത് പ്രത്യേകം പ്രാർത്ഥിക്കണമെന്നും നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ബിഷപ്പ് വിൻസെന്റ് സാമുവൽ പിതാവിന്റെ ആഹ്വാനം. നെയ്യാറ്റിൻകര കത്തീഡ്രൽ അമലോത്ഭവമാതാ ദേവാലയത്തിൽ ക്ഷാരബുദ്ധൻ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 06:30 ന് ആരംഭിച്ച തിരുക്കർമ്മങ്ങൾക്ക് നൂറുകണക്കിനാളുകൾ പങ്കെടുത്തു.
നോമ്പാചരണ ദിനങ്ങൾ അർത്ഥവത്താക്കി മാറ്റുന്നതിന് നന്മ പ്രവർത്തികൾ ചെയ്യണമെന്നും സ്വാർത്ഥത വെടിഞ്ഞ് അയൽക്കാരെ സ്നേഹിക്കണമെന്നും ഉദ്ബോദിപ്പിച്ച ബിഷപ്പ് നോമ്പ് കാലഘട്ടത്തിൽ പ്രാർത്ഥനയ്ക്കും പുണ്യപ്രവർത്തികൾക്കുമായി കൂടുതൽ സമയം കണ്ടെത്തിയ പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്തു. മറ്റുള്ളവരെ വേദനിപ്പിക്കാനോ അവരെ കുറച്ചു കാണുവാനോ ശ്രമിക്കരുതെന്നും അതിലൂടെ നാം ക്രൈസ്തവ സാക്ഷ്യം നൽകണമെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു.
ആഗോള കത്തോലിക്കാ സഭയോടൊപ്പം നെയ്യാറ്റിൻകര രൂപതയും നെറ്റിത്തടങ്ങളിൽ ക്ഷാരം കൊണ്ട് കുരിശുവരച്ച് തപസുകാലത്തിലേയ്ക്ക് പ്രവേശിച്ചു.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.