
അനിൽ ജോസഫ്
ബാലരാമപുരം: തെക്കിന്റെ കൊച്ചുപാദുവയെന്നറിയപ്പെടുന്ന പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയ തിരുനാളിന് ഇന്ന് (ചൊവ്വാഴ്ച) തുടക്കമാവും. തീര്‍ത്ഥാടനത്തിന് മുന്നോടിയായി നടന്ന പതാകാ പ്രയാണം ഭക്തി സാന്ദ്രമായി. നേമം മിഷന് തുടക്കം കുറിച്ച ശാസ്ത്താംതലയില്‍ നിന്ന് ഇടവക വികാരി ഫ്ളാഗ് ഓഫ് ചെയ്ത പതാകാ പ്രയാണം ദേവാലയത്തിലേക്ക് നടന്നു. ഇടവകയിലെ 21 ബിസിസി യൂണിറ്റുകളിലെ വിശ്വാസികളും തീര്‍ത്ഥാടകരും പതാക പ്രയാണത്തില്‍ പങ്കെടുത്തു.
നിരവധി ഫ്ളോട്ടുകളും, മുത്തുക്കുടകളും, പേപ്പല്‍ ഫ്ളാഗുകള്‍ ഏന്തിയ വിശ്വാസികളും പതാക പ്രയാണത്തിന് മാറ്റുകൂട്ടി. ഇന്ന് രാവിലെ 6.30-ന് നടക്കുന്ന തീര്‍ത്ഥാനട ഉദ്ഘാടന സമൂഹദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ മോണ്‍.സി.ജോസഫ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. 10.00-ന് നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് മുന്‍ കൊല്ലം ബിഷപ് ഡോ.സ്റ്റാന്‍ലി റോമന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന്, വിശുദ്ധ അന്തോണീസിന് കിരീടം ചാര്‍ത്തല്‍ ചടങ്ങ് നടക്കും.
വൈകിട്ട് 03.00-ന് കൊച്ച് പളളിയില്‍ നിന്ന് വലിയ പളളിയിലേക്ക് വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപവും വഹിച്ച് തീര്‍ത്ഥാടന പ്രയാണം. വൈകിട്ട് 07.00-ന് നടക്കുന്ന സൗഹൃദ സന്ധ്യ മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും. മാര്‍ത്താണ്ഡം രൂപത ബിഷപ് വിന്‍സെന്റ് മാര്‍ പൗലോസ് അനുഗ്രഹ പ്രഭാഷണം നടത്തും. രാത്രി 11.00-ന് ആഘോഷമായ കൊടിയേറ്റ് കര്‍മ്മം ഇടവക വികാരി ഫാ.ജോയിമത്യാസ് നിര്‍വ്വഹിക്കും.
22 ശനിയാഴ്ച ദിവ്യബലിയെ തുടര്‍ന്ന് ആഘോഷമായ ചപ്ര പ്രദക്ഷിണം നടക്കും. തീര്‍ത്ഥാടനത്തിന്റെ സമാപന ദിനമായ 23 ഞായറാഴച് രാവിലെ 09.30-ന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
തീര്‍ത്ഥാടനത്തിന്റെ ഭാഗമായി തിരുനാള്‍ പ്രണാമ സന്ധ്യ, ആദരസന്ധ്യ, സമാപന സമ്മേളനം എന്നിവയും ഉണ്ടാവും. മന്ത്രിമാരായ ഇ.പി.ജയരാജന്‍, കടകംപളളി സുരേന്ദ്രന്‍; പ്രതിപക്ഷതേതാവ് രമേശ് ചെന്നിത്തല; എംപിമാരായ ശശിതരൂര്‍, ഷാനിമോള്‍ ഉസ്മാന്‍; എഎല്‍എ മാരായ സി.കെ.ഹരീന്ദ്രന്‍, എം.വിന്‍സെന്റ്, വി.എസ്.ശിവകുമാര്‍, ഓ.രാജഗോപാല്‍, വി.കെ.പ്രശാന്ത്, ഐബി സതീഷ്, കെ.ആന്‍സലന്‍, പി.സി.കുഞ്ഞിരാമന്‍ തുടങ്ങിയവരും വിവിധ പരിപാടികളില്‍ പങ്കെടുക്കും.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.