
ജോസ് മാർട്ടിൻ
ആലപ്പുഴ/അർത്തുങ്കൽ: കൊച്ചി രൂപതാംഗമായ മിനി ജോർജ് ഇഗ്ലീഷ് ഭാഷാ സാഹിത്യത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ഇനിമുതൽ മിനിജോർജ് ഏലശ്ശേരി വിളിക്കപ്പെടുക ഡോ.മിനി ജോർജ് ഏലശ്ശേരി എന്നായിരിക്കും. കേരള ലാറ്റിൻ കാത്തലിക് അസോസ്സിയേഷന്‍ അർത്തുങ്കൽ സെന്റ് ജോർജ് ചർച്ച് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡോ.മിനി ജോർജ് ഏലശ്ശേരിയെ ആദരിച്ചു. എം.ജി. സർവ്വകലാശാലയിൽ നിന്നുമാണ് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയത്. മിനി ജോർജ് എറണാകുളം മഹാരാജാസ് കോളേജ് റിസെർച്ച് വിഭാഗത്തിന്റെ കീഴിലാണ് ഗവേഷണം നടത്തിയത്.
09/02/2020 ഞായറാഴ്ച്ച 11 മണിക്ക് അർത്തുങ്കൽ സെന്റ് ജോർജ് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ചുനടന്ന അനുമോദന സമ്മേളനം കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.എ. സംസ്ഥാന സെക്രട്ടറി അഡ്വ.ഷെറി. ജെ.തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. എ.എം. ആരിഫ് എം.പി, അഡ്വ.ഷാനിമോൾ ഉസ്മാൻ എം.എൽ.എ. തുടങ്ങിയവർ മുഖ്യാഥികൾ ആയിരുന്നു.
മൈനോറിട്ടി ഡെവലപ്മെന്റ് ഫോറം സംസ്ഥാന സെക്രട്ടറി ബാബു അത്തിപ്പൊഴിയിൽ, കെ.ആർ.എൽ.സി.സി. സംസ്ഥാന സെക്രട്ടറി ബെന്നി തൈവീട്ടിൽ, ഇടവക വികാരി റവ.ഡോ.ജോൺസൺ തൗണ്ടയിൽ തുടങ്ങിയവർ സംസാരിച്ചു.
എരുമേലിയിൽ സബ് ഇൻസ്പെക്ടറായി സേവനമനുഷ്ഠിക്കുന്ന ആലപ്പുഴ രൂപതയിലെ അർത്തുങ്കൽ ബസലിക്കാ ഇടവകാഅംഗമായ എ.ജെ.ഷാജിയുടെ ഭാര്യയാണ് ഡോക്ടർ മിനി ജോർജ്.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.