
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ‘തെക്കിന്‍റെ കൊച്ചു പാദുവ’ എന്നറിയപ്പെടുന്ന നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ തീര്‍ത്ഥാടന കേന്ദ്രമായ കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയ തീര്‍ത്ഥാടനത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 19 ന് തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കും.
19 ന് രാവിലെ കൊച്ചുപളളിയില്‍ നടക്കുന്ന വിശുദ്ധ അന്തോണീസിന്‍റെ തിരുസ്വരൂപത്തിലെ കിരീടം ചാര്‍ത്തല്‍ ശുശ്രൂഷക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര മുഖ്യ കാര്‍മ്മികത്വം വഹിക്കും.
അന്ന് വൈകിട്ട് നടക്കുന്ന തീര്‍ത്ഥാടന സൗഹൃദ സന്ധ്യ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകം പളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കെ.ആന്‍സലന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ മലങ്കര കത്തോലിക്കാ സഭാ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണം നടത്തും. റിച്ചാര്‍ഡ് ഹെ എം.പി. മുഖ്യ സന്ദേശം നല്‍കും. ശിവഗിരിമഠം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ബാലരാമപുരം വലിയ പളളി ഇമാം അല്‍ഹാജ് പാച്ചല്ലൂര്‍ അബ്ദുള്‍ സലിം മൗലവി തുടങ്ങിയവര്‍ സംസാരിക്കും. രാത്രി 10 മണിക്ക് ഇടവക വികാരി ഫാ.ജോയിമത്യാസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തീര്‍ഥാടന കൊടിയേറ്റ്.
തിരുനാള്‍ ദിനങ്ങളില്‍ പാറശാല മലങ്കര കത്തോലിക്കാ രൂപത മെത്രാന്‍ ഡോ.തോമസ് മാര്‍ യൗസേബിയോസ്, പത്തനംതിട്ട മലങ്കര കത്തോലിക്കാ രൂപതാ മെത്രാന്‍ ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ്, തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസ് തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
മാര്‍ച്ച് 1 -ന് ദിവ്യബലിക്ക് ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണവും, 2 -ന് ആഘോഷമായ ചപ്രപ്രദക്ഷിണവും.
തീര്‍ത്ഥാടന സമാപന ദിനമായ മാര്‍ച്ച് 3 -ന് രാവിലെ 9.30 -ന് നെയ്യാറ്റിന്‍കര രൂപതാ ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.