
അനിൽ ജോസഫ്
വിതുര: 62- ാമത് ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന് ഭക്തി നിര്‍ഭരമായ സമാപനം. അഞ്ച് ദിനങ്ങളിലായി നീണ്ടു നിന്ന തീര്‍ത്ഥാടനം ഇന്നലെ നടന്ന പരിഹാര ശ്ലീവാപാതയോടെയാണ് സമാപിച്ചത്. കടുത്ത ചൂടിനെ അവഗണിച്ച് ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് കുരിശുമലയിലെത്തിയത്.
സമാപന ദിനത്തെ പ്രഭാത പ്രാര്‍ത്ഥനക്ക് പൊന്‍മുടി സെന്റ് ആന്റെണീസ് ദേവാലയം നേതൃത്വം നല്‍കി. തുടര്‍ന്ന്, നടന്ന ഓശാന ഞായര്‍ ആചരണത്തിന് കുരിശുമല തീര്‍ത്ഥാടന ചെയര്‍മാന്‍ മോണ്‍.റൂഫസ് പയസലിന്‍ നേതൃത്വം നല്‍കി. വിശുദ്ധ കുരിശിന്റെ ധ്യാനത്തിന് കരിസ്മാറ്റിക് സോണ്‍ നെയ്യാറ്റിന്‍കര നേതൃത്വം നല്‍കി.
ഉച്ചക്ക് നടന്ന പരിഹാര ശ്ലീവാപാതയില്‍ നൂറുകണക്കിന് വിശ്വാസികള്‍ ചൂടിനെ അവഗണിച്ച് പങ്കെടുത്തു. കുരിശിന്റെ വഴി പ്രാർത്ഥനയ്ക്ക് പേയാട് സെന്റ് സേവ്യര്‍ സെമിനാരി റെക്ടര്‍ ഡോ.ടി.ക്രിസ്തുദാസും, ചുളളിമാനൂര്‍ സഹവികാരി ഫാ.ബെനഡിക്ടും, കെ.ആര്‍.എല്‍.സി.സി.യുടെ ബി.സി.സി. കമ്മിഷന്‍ സെക്രട്ടറി റവ.ഡോ.ഗ്രിഗറി ആര്‍ബിയും നേതൃത്വം നല്‍കി.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.