
അനിൽ ജോസഫ്
വിതുര: 62- ാമത് ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന് ഭക്തി നിര്‍ഭരമായ സമാപനം. അഞ്ച് ദിനങ്ങളിലായി നീണ്ടു നിന്ന തീര്‍ത്ഥാടനം ഇന്നലെ നടന്ന പരിഹാര ശ്ലീവാപാതയോടെയാണ് സമാപിച്ചത്. കടുത്ത ചൂടിനെ അവഗണിച്ച് ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് കുരിശുമലയിലെത്തിയത്.
സമാപന ദിനത്തെ പ്രഭാത പ്രാര്‍ത്ഥനക്ക് പൊന്മുടി സെന്റ് ആന്റെണീസ് ദേവാലയം നേതൃത്വം നല്കി. തുടര്‍ന്ന്, നടന്ന ഓശാന ഞായര്‍ ആചരണത്തിന് കുരിശുമല തീര്‍ത്ഥാടന ചെയര്മാന് മോണ്‍.റൂഫസ് പയസലിന്‍ നേതൃത്വം നല്കി. വിശുദ്ധ കുരിശിന്റെ ധ്യാനത്തിന് കരിസ്മാറ്റിക് സോണ്‍ നെയ്യാറ്റിന്‍കര നേതൃത്വം നല്കി.
ഉച്ചക്ക് നടന്ന പരിഹാര ശ്ലീവാപാതയില്‍ നൂറുകണക്കിന് വിശ്വാസികള്‍ ചൂടിനെ അവഗണിച്ച് പങ്കെടുത്തു. കുരിശിന്റെ വഴി പ്രാർത്ഥനയ്ക്ക് പേയാട് സെന്റ് സേവ്യര്‍ സെമിനാരി റെക്ടര്‍ ഡോ.ടി.ക്രിസ്തുദാസും, ചുളളിമാനൂര്‍ സഹവികാരി ഫാ.ബെനഡിക്ടും, കെ.ആര്.എല്‍.സി.സി.യുടെ ബി.സി.സി. കമ്മിഷന് സെക്രട്ടറി റവ.ഡോ.ഗ്രിഗറി ആര്‍ബിയും നേതൃത്വം നല്കി.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.