
അനുജിത്ത്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ ഓൺലൈൻ പത്രമായ ‘കാതോലിക്ക് വോക്‌സ്’, “വാർത്ത എഴുത്ത് റീഫ്രഷിങ് സെഷൻ” സംഘടിപ്പിച്ചു. ഞായറാഴ്ച്ച ഉച്ചയ്ക് 1.30 മുതൽ 3.30 വരെ നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ചായിരുന്നു “വാർത്ത എഴുത്ത് റീഫ്രഷിങ് സെഷൻ”.
വാർത്തയുടെ പുതിയ തലങ്ങളിലേക്ക് നെയ്യാറ്റിൻകര രൂപതയെ ഉയർത്തുന്നതിനുവേണ്ടി, പത്രരംഗത്ത് പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർക്ക് വേണ്ടി സംഘടിപ്പിച്ച ഈ സെഷനിൽ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 20 റിപ്പോർട്ടർമാർ പങ്കെടുത്തു.
കാത്തോലിക് വോക്‌സ് ഓൺലൈന്റെ നേതൃത്യത്തിൽ സംഘടിപ്പിച്ച വാർത്ത എഴുത്ത് റീഫ്രഷിങ് സെഷനിൽ, നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് പുതിയതായി തിരഞ്ഞെടുത്ത റിപ്പോർട്ടർമാരെ അഭിനന്ദിച്ചു. “ലത്തീൻ കത്തോലിക്കാ സഭയിൽ മാധ്യമങ്ങളുടെ വളർച്ച കുറവാണെന്നും അതിന്റെ കുറവുകൾ നികത്താൻ നിങ്ങളിലൂടെ സാധിക്കട്ടെ” എന്നും വികാരി ജനറൽ ആഹ്വാനം ചെയ്തു.
കാത്തലിക് വോക്‌സിന്റെ പ്രധാന റിപ്പോർട്ടറും പ്രവർത്തകനുമായ ശ്രീ. അനിൽ ജോസഫ് – വാർത്ത എഴുത്തിലെ വ്യത്യസ്ത തലങ്ങളെക്കുറിച്ച് സംസാരിച്ചു, പുതിയ റിപ്പോർട്ടർ മാർക്കുള്ള നിർദ്ദേശങ്ങൾ നൽകി. റിപ്പോർട്ടറായ ആലപ്പുഴയിൽ നിന്നുള്ള ശ്രീ. ജോസ് മാർട്ടിൻ വാർത്തകളെ വിമർശനാത്മകമായി വിലയിരുത്തേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തി.
കാത്തലിക് വോക്‌സിന്റെ എഡിറ്റോറിയൽ അംഗമായ ഫാ. ജസ്റ്റിൻ ഡി.ഇ., റോമിൽ പഠനം പൂർത്തിയാക്കി രൂപതയിൽ തിരികെ എത്തിയ റവ.ഡോ. രാഹുൽ ലാലിനെ പരിചയപ്പെടുത്തുകയും ഇനിയുള്ള നാളുകളിൽ അച്ചന്റെ സഹായം കാത്തലിക് വോസ്കിന് ഉണ്ടാകുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. ‘ന്യൂസ് റിപ്പോർട്ടേഴ്‌സിന് നല്ല വായനാശീലവും നിരീക്ഷണപാടവവും അത്യാവശ്യമാണെ’ന്ന് ഫാ.രാഹുൽ ലാൽ ഓർമ്മിപ്പിച്ചു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.