
അനുജിത്ത്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ ഓൺലൈൻ പത്രമായ ‘കാതോലിക്ക് വോക്‌സ്’, “വാർത്ത എഴുത്ത് റീഫ്രഷിങ് സെഷൻ” സംഘടിപ്പിച്ചു. ഞായറാഴ്ച്ച ഉച്ചയ്ക് 1.30 മുതൽ 3.30 വരെ നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ചായിരുന്നു “വാർത്ത എഴുത്ത് റീഫ്രഷിങ് സെഷൻ”.
വാർത്തയുടെ പുതിയ തലങ്ങളിലേക്ക് നെയ്യാറ്റിൻകര രൂപതയെ ഉയർത്തുന്നതിനുവേണ്ടി, പത്രരംഗത്ത് പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർക്ക് വേണ്ടി സംഘടിപ്പിച്ച ഈ സെഷനിൽ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 20 റിപ്പോർട്ടർമാർ പങ്കെടുത്തു.
കാത്തോലിക് വോക്‌സ് ഓൺലൈന്റെ നേതൃത്യത്തിൽ സംഘടിപ്പിച്ച വാർത്ത എഴുത്ത് റീഫ്രഷിങ് സെഷനിൽ, നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് പുതിയതായി തിരഞ്ഞെടുത്ത റിപ്പോർട്ടർമാരെ അഭിനന്ദിച്ചു. “ലത്തീൻ കത്തോലിക്കാ സഭയിൽ മാധ്യമങ്ങളുടെ വളർച്ച കുറവാണെന്നും അതിന്റെ കുറവുകൾ നികത്താൻ നിങ്ങളിലൂടെ സാധിക്കട്ടെ” എന്നും വികാരി ജനറൽ ആഹ്വാനം ചെയ്തു.
കാത്തലിക് വോക്‌സിന്റെ പ്രധാന റിപ്പോർട്ടറും പ്രവർത്തകനുമായ ശ്രീ. അനിൽ ജോസഫ് – വാർത്ത എഴുത്തിലെ വ്യത്യസ്ത തലങ്ങളെക്കുറിച്ച് സംസാരിച്ചു, പുതിയ റിപ്പോർട്ടർ മാർക്കുള്ള നിർദ്ദേശങ്ങൾ നൽകി. റിപ്പോർട്ടറായ ആലപ്പുഴയിൽ നിന്നുള്ള ശ്രീ. ജോസ് മാർട്ടിൻ വാർത്തകളെ വിമർശനാത്മകമായി വിലയിരുത്തേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തി.
കാത്തലിക് വോക്‌സിന്റെ എഡിറ്റോറിയൽ അംഗമായ ഫാ. ജസ്റ്റിൻ ഡി.ഇ., റോമിൽ പഠനം പൂർത്തിയാക്കി രൂപതയിൽ തിരികെ എത്തിയ റവ.ഡോ. രാഹുൽ ലാലിനെ പരിചയപ്പെടുത്തുകയും ഇനിയുള്ള നാളുകളിൽ അച്ചന്റെ സഹായം കാത്തലിക് വോസ്കിന് ഉണ്ടാകുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. ‘ന്യൂസ് റിപ്പോർട്ടേഴ്‌സിന് നല്ല വായനാശീലവും നിരീക്ഷണപാടവവും അത്യാവശ്യമാണെ’ന്ന് ഫാ.രാഹുൽ ലാൽ ഓർമ്മിപ്പിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.