
ഇന്നത്തെ ദിവ്യബലിയിൽ യോഹന്നാൻ 8:51-59 ആണ് നാം വായിച്ചുകേൾക്കുന്നത്. യേശുവും പിതാവും തമ്മിലുള്ള ബന്ധത്തെച്ചുറ്റിപ്പറ്റിയുള്ള സംവാദമാണ് ഈ ഭാഗത്തുമുള്ളത്. എട്ടാം അധ്യായം 31-ആം വാക്യത്തിൽ നാം കണ്ടത്, “തന്നിൽ വിശ്വസിച്ച യഹൂദരോട്” യേശു സംഭാഷണം നടത്തുന്നതാണ്. എന്നാൽ 59-ആം വാക്യമാകുമ്പോഴേക്കും “അവർ അവനെ എറിയാൻ കല്ലുകളെടുത്തു” എന്ന് നാം വായിക്കുന്നു. ഇവിടെ യേശുവിന്റെ കേൾവിക്കാരിൽ ഒരു രൂപാന്തരം സംഭവിക്കുന്നു: യേശുവിലുള്ള വിശ്വാസത്തിൽ നിന്നും യേശുവിനോടുള്ള വിദ്വേഷത്തിലേക്കും, വെറുപ്പിലേക്കുമുള്ള രൂപാന്തരം. മറ്റു പല സുവിശേഷഭാഗങ്ങളിലും, യേശു തന്റെ ശ്രോതാക്കളെ ക്രമാനുഗതമായി വിശ്വാസത്തിന്റെ ആഴത്തിലേക്ക് നയിക്കുന്നത് നാം കണ്ടിട്ടുള്ളതാണ്. എന്നാൽ, ഇവിടെ നടക്കുന്നത് മറ്റൊന്നാണ്. ഇവിടെയുള്ള സംഭാഷണങ്ങളുടെയെല്ലാം സത്ത എന്ന് പറയുന്നത് ‘യേശുവിന് പിതാവുമായുള്ള ബന്ധമാണ്’. തന്റെ ശ്രോതാക്കൾ തനിക്കെതിരെ തിരിയുന്നു എന്ന് മനസ്സിലാക്കി തന്ത്രപരമായി തന്റെ പ്രഭാഷണം മയപ്പെടുത്താൻ യേശു ശ്രമിക്കുന്നില്ല.
സത്യമെന്തോ അത് യേശു ജനങ്ങളെ പഠിപ്പിക്കുന്നു. കാരണം, യേശു താൻ പറയുന്ന കാര്യങ്ങളുടെ സത്യത്തെക്കുറിച്ച് ബോദ്ധ്യവാനാണ്. തന്നെ പിതാവ് അയച്ചതാണെന്നും, താൻ പിതാവിന്റെ പ്രവൃത്തികളാണ് ചെയ്യുന്നതെന്നുമുള്ള ബോധ്യം ഊട്ടിയുറപ്പിക്കുന്ന നിമിഷങ്ങളാണ് യേശുവിന്റെ മലമുകളിലുള്ള പ്രാർത്ഥനകളെന്ന് സമാന്തര സുവിശേഷങ്ങളിൽ വളരെ പ്രത്യേകിച്ച് വിശുദ്ധ ലൂക്കയുടെ സുവിശേഷത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്.
നമ്മുടെ പ്രാർത്ഥനകളും ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ ആഴമുള്ളതാക്കാനുള്ള അവസരങ്ങളാണ്. പ്രാർത്ഥനയിൽ നിന്നും ലഭിക്കുന്ന, ദൈവവുമായുള്ള ബന്ധത്തിന്റെ ബോധ്യങ്ങളാണ് നമ്മുടെ അനുദിനജീവിതത്തിലെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ധൈര്യപൂർവം നേരിടാൻ നമ്മെ പ്രാപ്തരാക്കുന്നത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
This website uses cookies.