
ജോസ് മാർട്ടിൻ
പാലക്കാട്: സുൽത്താൻപേട്ട രൂപതയുടെ നേതൃത്തിൽ അട്ടപ്പാടി ചുരത്തിലൂടെ രൂപതാദ്ധ്യക്ഷൻ ഡോ.പീറ്റർ അബിർ പിതാവിന്റെ നേതൃത്വത്തിൽ കുരിശിന്റെ വഴി നടത്തി. ശനിയാഴ്ച രാവിലെ ഒമ്പതിന് തെങ്കര സെയ്ന്റ് ജോസഫ്സ് പള്ളിയിൽ നിന്നാരംഭിച്ച കുരിശിന്റെ വഴി ഉച്ചയോടെ മുക്കാലി യൂദാപുരം വിശുദ്ധ യൂദാശ്ലീഹായുടെ തീർഥാടന കേന്ദ്രമായ സെന്റ് ജൂഡ് പള്ളിയിൽ സമാപിച്ചു.
അട്ടപ്പാടി ചുരത്തിലൂടെ പതിനഞ്ച് കിലോമീറ്ററോളം കടുത്ത ചൂടിനെ അവഗണിച്ച്, യേശുവിന്റെ പീഡാനുഭവ സ്മരണകൾ പങ്കുവെച്ചും, കുരിശും താങ്ങിയുള്ള കുരിശിന്റെ വഴിയിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
തുടർന്ന്, നേർച്ച ഭക്ഷണവും വിതരണം ചെയ്തു. ഫാ. പ്രവീസ് മത്താസ്, ഫാ. ഐൻസ്റ്റീൻ, ഫാ. ജോളി ഡി. സിൽവ, എ. ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നൽകി.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.