
മലയാറ്റൂർ: പുതുഞായർ തിരുനാളിനോടനുബന്ധിച്ചുള്ള ഈ വർഷത്തെ കുരിശുമുടി തീർഥാടനം മലയാറ്റൂർ മഹാ ഇടവക മലകയറ്റത്തോടെ ഔദ്യോഗികമായി ആരംഭിച്ചു. മലയാറ്റൂർ മഹാ ഇടവകയിലെ നാല് ഇടവകകളിലെ വികാരിമാരുടെ നേതൃത്വത്തിൽ മഹാ ഇടവകാംഗങ്ങൾ ഇന്നലെ കുരിശുമുടി കയറി. രാവിലെ ഏഴിനു മലയടിവാരത്തെ മാർത്തോമ്മാ ശ്ലീഹാ രൂപത്തിനു മുന്നിൽ മലയാറ്റൂർ മഹാ ഇടവകാംഗങ്ങൾ ഒത്തുചേർന്നു.
തുടർന്നു മാർത്തോമ്മാ ശ്ലീഹാ രൂപത്തിനു മുന്നിൽ മെഴുകുതിരികൾ കത്തിച്ചു പ്രാർഥനകൾ അർപ്പിച്ചു മലകയറ്റം ആരംഭിച്ചു. കുരിശിന്റെ വഴി ചൊല്ലിയുള്ള മലകയറ്റത്തിനു മലയാറ്റൂർ മഹാ ഇടവകയിലെ വികാരിമാരായ ഫാ. ഡോ. ജോൺ തേയ്ക്കാനത്ത് (മലയാറ്റൂർ സെന്റ് തോമസ് പള്ളി), ഫാ. ജോഷി കളപ്പറമ്പത്ത് (വിമലഗിരി അമലോദ്ഭവമാതാ പള്ളി), ഫാ. ബിനീഷ് പൂണോളി (സെബിയൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി), ഫാ. അഗസ്റ്റിൻ മൂഞ്ഞേലി (ഇല്ലിത്തോട് തിരുഹൃദയ പള്ളി) എന്നിവർ നേതൃത്വം നൽകി. മലമുകളിലെ പള്ളിയിൽ ഫാ. ഡോ. ജോൺ തേയ്ക്കാനത്തിന്റെ മുഖ്യ കാർമികത്വത്തിൽ കുർബാന അർപ്പിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.