
മലയാറ്റൂർ: പുതുഞായർ തിരുനാളിനോടനുബന്ധിച്ചുള്ള ഈ വർഷത്തെ കുരിശുമുടി തീർഥാടനം മലയാറ്റൂർ മഹാ ഇടവക മലകയറ്റത്തോടെ ഔദ്യോഗികമായി ആരംഭിച്ചു. മലയാറ്റൂർ മഹാ ഇടവകയിലെ നാല് ഇടവകകളിലെ വികാരിമാരുടെ നേതൃത്വത്തിൽ മഹാ ഇടവകാംഗങ്ങൾ ഇന്നലെ കുരിശുമുടി കയറി. രാവിലെ ഏഴിനു മലയടിവാരത്തെ മാർത്തോമ്മാ ശ്ലീഹാ രൂപത്തിനു മുന്നിൽ മലയാറ്റൂർ മഹാ ഇടവകാംഗങ്ങൾ ഒത്തുചേർന്നു.
തുടർന്നു മാർത്തോമ്മാ ശ്ലീഹാ രൂപത്തിനു മുന്നിൽ മെഴുകുതിരികൾ കത്തിച്ചു പ്രാർഥനകൾ അർപ്പിച്ചു മലകയറ്റം ആരംഭിച്ചു. കുരിശിന്റെ വഴി ചൊല്ലിയുള്ള മലകയറ്റത്തിനു മലയാറ്റൂർ മഹാ ഇടവകയിലെ വികാരിമാരായ ഫാ. ഡോ. ജോൺ തേയ്ക്കാനത്ത് (മലയാറ്റൂർ സെന്റ് തോമസ് പള്ളി), ഫാ. ജോഷി കളപ്പറമ്പത്ത് (വിമലഗിരി അമലോദ്ഭവമാതാ പള്ളി), ഫാ. ബിനീഷ് പൂണോളി (സെബിയൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി), ഫാ. അഗസ്റ്റിൻ മൂഞ്ഞേലി (ഇല്ലിത്തോട് തിരുഹൃദയ പള്ളി) എന്നിവർ നേതൃത്വം നൽകി. മലമുകളിലെ പള്ളിയിൽ ഫാ. ഡോ. ജോൺ തേയ്ക്കാനത്തിന്റെ മുഖ്യ കാർമികത്വത്തിൽ കുർബാന അർപ്പിച്ചു.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.