
അങ്കമാലി: പ്രിയ വൈദികൻ ഫാ. സേവ്യർ തേലക്കാട്ടിന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിൽ നിന്നു ബന്ധുക്കളും ഇടവക ജനങ്ങളും ഇതുവരെ മുക്തരായിട്ടില്ല. വൈദികന്റെ വേർപാട് വിശ്വസിക്കാനാകാതെ അവർ ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് ഒഴുകിയെത്തി. ആശുപത്രി പരിസരം മിനിറ്റുകൾക്കകം ജനസാഗരമായി മാറി. ഇന്നലെ 1.30-നാണു ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ വൈദികനെ എത്തിച്ചത്.
ജില്ലാ റൂറൽ പൊലീസ് മേധാവി എ.വി. ജോർജ്, സി.ഐ. മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഇതിനിടെ വിവരമറിഞ്ഞു ബന്ധുക്കളും വിശ്വാസികളും നാട്ടുകാരുമെത്തി. സങ്കടം അടക്കാനാകാതെ ബന്ധുക്കളും മറ്റും പൊട്ടിക്കരഞ്ഞു. മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ബന്ധുക്കളെ ആശ്വസിപ്പിച്ചു. നാലു മാസം മുൻപു ഫാ. സേവ്യർ തേലക്കാട്ടിനെ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്കായി എൽ.എഫ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി , സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ, മാർ തോമസ് ചക്യത്ത്, ഫൊറോന വികാരിമാരായ ഫാ. ഡോ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. വർഗീസ് പൊട്ടക്കൻ, ഫാ. ജോസ് ഇടശേരി, ഫാ. മാത്യു മണവാളൻ, ഫാ. വർഗീസ് പാലാട്ടി, മലയാറ്റൂർ സെന്റ് തോമസ് പള്ളി വികാരി ഫാ. ഡോ. ജോൺ തേയ്ക്കാനത്ത്, കെ.സി.വൈ.എം. അതിരൂപത ഡയറക്ടർ ഫാ. സുരേഷ് മൽപാൻ, അതിരൂപത പ്രസിഡന്റ് ടിജോ പടയാട്ടിൽ, സി.എം.എൽ. ഡയറക്ടർ ഫാ. പോൾ കോട്ടയ്ക്കൽ, സി.പി.എം. ജില്ലാ സെക്രട്ടറി പി. രാജീവ്, മുൻ എം.എൽ.എ. പി.ജെ. ജോയി തുടങ്ങിയവരും സ്ഥലത്തെത്തി.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.