
പെരുമ്പാവൂർ: ഫാ. സേവ്യർ തേലക്കാട്ടിന്റെ കൊലപാതകത്തിൽ ഞെട്ടിത്തരിച്ച് ജന്മനാടായ കൂവപ്പടി ചേരാനല്ലൂർ ഗ്രാമം. ബാല്യ, കൗമാരങ്ങൾ ചെലവിട്ട ചേരാനല്ലൂരിലെ ഓരോ നിവാസിയും അച്ചനെ വേദനയോടെ സ്മരിക്കുന്നു. ഫാ. സേവ്യറിന്റെ പിതാവ് പരേതനായ തേലക്കാട് പൗലോസ് കണ്ണൂർ വെള്ളാട് കരിമ്പൻചാലിലേക്കു കുടിയേറിയിരുന്നു. പൗലോസ്–ത്രേസ്യാമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ഫാ. സേവ്യർ.
അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ പൗലോസിന്റെ പിതാവ് ശൗരുവും അമ്മ അന്നവും ചേർന്നു ഫാ. സേവ്യറെ ചേരാനല്ലൂരിലേക്കു കൊണ്ടു വന്നു. ചേരാനല്ലൂർ ചർച്ച് യു.പി. സ്കൂളിലും കൂവപ്പടി ഗണപതി വിലാസം ഹൈസ്കൂളിലും വിദ്യാഭ്യാസം പൂർത്തിയാക്കി. വൈദിക സേവന കാലത്തു ചേരാനല്ലൂർ പള്ളിയിലെ ആരാധന സയബന്ധമായ കാര്യങ്ങൾക്കും മറ്റു പരിപാടികൾക്കും അതുപോലെ നാട്ടിലെ പൊതുപരിപാടികളിലും ഫാ. സേവ്യർ തേലക്കാട്ട് മുടങ്ങാതെ പങ്കെടുക്കുമായിരുന്നു.
ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുശോചിച്ചു
കൊച്ചി: മലയാറ്റൂർ തീർഥാടന കേന്ദ്രം റെക്ടർ ഫാ. സേവ്യർ തേലക്കാട്ടിന്റെ മരണവാർത്ത ഏറെ ദുഃഖിപ്പിക്കുന്നുവെന്നു വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. എറണാകുളം – അങ്കമാലി അതിരൂപതാ ആസ്ഥാനമന്ദിരത്തിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരെ സന്ദർശിച്ച് അനുശോചനം അറിയിച്ചു. റെക്ടർ എന്ന നിലയിൽ മലയാറ്റൂർ തീർഥാടനകേന്ദ്രത്തിനു വേണ്ടി ഫാ. സേവ്യർ അർപ്പണബോധത്തോടെ ചെയ്ത സേവനങ്ങൾ മറക്കാനാവില്ല – ആർച്ച് ബിഷപ് പറഞ്ഞു.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.