
പെരുമ്പാവൂർ: ഫാ. സേവ്യർ തേലക്കാട്ടിന്റെ കൊലപാതകത്തിൽ ഞെട്ടിത്തരിച്ച് ജന്മനാടായ കൂവപ്പടി ചേരാനല്ലൂർ ഗ്രാമം. ബാല്യ, കൗമാരങ്ങൾ ചെലവിട്ട ചേരാനല്ലൂരിലെ ഓരോ നിവാസിയും അച്ചനെ വേദനയോടെ സ്മരിക്കുന്നു. ഫാ. സേവ്യറിന്റെ പിതാവ് പരേതനായ തേലക്കാട് പൗലോസ് കണ്ണൂർ വെള്ളാട് കരിമ്പൻചാലിലേക്കു കുടിയേറിയിരുന്നു. പൗലോസ്–ത്രേസ്യാമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ഫാ. സേവ്യർ.
അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ പൗലോസിന്റെ പിതാവ് ശൗരുവും അമ്മ അന്നവും ചേർന്നു ഫാ. സേവ്യറെ ചേരാനല്ലൂരിലേക്കു കൊണ്ടു വന്നു. ചേരാനല്ലൂർ ചർച്ച് യു.പി. സ്കൂളിലും കൂവപ്പടി ഗണപതി വിലാസം ഹൈസ്കൂളിലും വിദ്യാഭ്യാസം പൂർത്തിയാക്കി. വൈദിക സേവന കാലത്തു ചേരാനല്ലൂർ പള്ളിയിലെ ആരാധന സയബന്ധമായ കാര്യങ്ങൾക്കും മറ്റു പരിപാടികൾക്കും അതുപോലെ നാട്ടിലെ പൊതുപരിപാടികളിലും ഫാ. സേവ്യർ തേലക്കാട്ട് മുടങ്ങാതെ പങ്കെടുക്കുമായിരുന്നു.
ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുശോചിച്ചു
കൊച്ചി: മലയാറ്റൂർ തീർഥാടന കേന്ദ്രം റെക്ടർ ഫാ. സേവ്യർ തേലക്കാട്ടിന്റെ മരണവാർത്ത ഏറെ ദുഃഖിപ്പിക്കുന്നുവെന്നു വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. എറണാകുളം – അങ്കമാലി അതിരൂപതാ ആസ്ഥാനമന്ദിരത്തിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരെ സന്ദർശിച്ച് അനുശോചനം അറിയിച്ചു. റെക്ടർ എന്ന നിലയിൽ മലയാറ്റൂർ തീർഥാടനകേന്ദ്രത്തിനു വേണ്ടി ഫാ. സേവ്യർ അർപ്പണബോധത്തോടെ ചെയ്ത സേവനങ്ങൾ മറക്കാനാവില്ല – ആർച്ച് ബിഷപ് പറഞ്ഞു.
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
This website uses cookies.