
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് പാപ്പാ ഇന്ന് പുതിയ 14 കർദിനാൾമാരെകൂടി നിയമിക്കുന്നതായി പ്രഖ്യാപിച്ചു. സഭയിൽ വിവിധ ദേശങ്ങളിൽ നിന്നുള്ള പ്രാതിനിധ്യവും വൈവിധ്യവും ലക്ഷ്യം വച്ചുള്ളതാണ് പുതിയ നിയമനം. അതുകൊണ്ട് തന്നെ ഇറാഖ്, പാകിസ്താൻ, ജപ്പാൻ, മദഗാസ്‌ക്കർ എന്നിവിടങ്ങളിൽ നിന്നുള്ളവരെയും ഉൾപ്പെടുത്തിയാണ് തിരഞ്ഞെടുപ്പു നടത്തിയിരിക്കുന്നത്.
ജൂൺ 29-ന് ആയിരിക്കും ഈ തെരെഞ്ഞെടുത്തവരെ അവരോധിക്കുന്നത് എന്നും പാപ്പാ പ്രഖ്യാപിച്ചു.
1) ഇറാഖിലെ കൽദായ പാത്രിയർക്കീസ് ലൂയി റാഫേൽ.
2) പാകിസ്താനിലെ ആർച്ചുബിഷപ്പ് ജോസഫ് കൌണ്ട്സ്
3) ഹുക്കാനോ, പെറു ആർച്ച് ബിഷപ്പ് പെഡ്രോ ബാരറ്റോ
4) തോമസിന, മഡഗാസ്കർ ആർച്ച് ബിഷപ്പ് ഡിസയർ സരഹാസാന
5) ഒസാക്ക, ജപ്പാൻ ആർച്ച് ബിഷപ്പ് തോമസ് അക്വിനാസ് മായോയോ എന്നിവരാണ് തെരെഞ്ഞെടുക്കപ്പെട്ടവരിൽ പ്രത്യേക ശ്രദ്ധാ കേന്ദ്രങ്ങളാകുന്നവർ.
മറ്റുള്ളവർ:
6) വിശ്വാസ തിരുസംഘത്തലവൻ ലൂയിസ് ലഡാരിയ.
7) റോമാ രൂപതയുടെ വികാരി ജനറൽ ആഞ്ചലോ ഡി ഡോണാറ്റിസ്.
8) സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ രണ്ടാമത്തെ ഇൻ കമാണ്ട് ജിയോവാനി ബെസി
9) പോപ്പിന്റെ ചാരിറ്റി ഓഫീസിന്റെ മേധാവി കോൺറാർഡ് ക്രാജ്വീസ്സ്കി.
10) ലെറിയാ ഫാത്തിമ, പോർച്ചുഗൽ ബിഷപ്പ് അന്റോണിയോ ഡോസ് സാന്റോസ് മാർത്തോ.
11) എൽ അക്വില, ഇറ്റലി ആർച്ച് ബിഷപ്പ് ജൂസപ്പെ പെട്രോക്കി.
80 വയസിന് മുകളിൽ പ്രായമുള്ള മൂന്നു കർദിനാളുമാരും ഇതിൽ പെടുന്നു. സഭയ്ക്ക് നൽകിയ അവരുടെ സേവനത്തിന് അംഗീകാരമായിട്ടാണ് ഇത്.
12) മെക്സിക്കോയിലെ സൽപ്പയിലെ ആർച്ച് ബിഷപ്പ് എമിലിറ്റസായ സെർജിയോ ഒബീസോ റിവേറ.
13) ബൊളീവിയയിലെ കോറോകോറിലെ ബിഷപ്പ് എമിരിറ്റസായ ടോറിബിയോ ടിക്കോണ പോർകോ.
14) സ്പാനിഷ് ക്ലെറേഷ്യനായ ഫാ. അക്വിലിനോ ബോകോസ് മെരിനോ.
2013-ൽ ഒരു കർദിനാളെയും 2017- രണ്ടു കർദിനാൾമാരെയും പാപ്പാ നിയമിച്ചിരുന്നു.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.