
അനുദിന മന്ന
യാക്കോ:- 3: 13- 18
മാർക്കോ:- 9: 14- 29
“ഞാൻ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ.”
ശൈശവം മുതലേ പിശാചുബാധിച്ച തന്റെ മകനെ സുഖമാക്കുവാനുള്ള അപേക്ഷയുമായി ക്രിസ്തുനാഥന്റെ അടുക്കലേക്ക് വരുന്ന പിതാവ്: ഹൃദയലാളിത്യത്താലും, തുറവിയാലും തന്റെ വിശ്വാസം ഏറ്റുപറയുകയും, തന്നിലുള്ള അവിശ്വാസം പരിഹരിക്കുവാൻ കർത്താവിനോട് യാചിക്കുകയും ചെയുന്ന ഒരു പിതാവിനെയാണ് ഈ സുവിശേഷഭാഗത്തിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്. ഹൃദയവിശാലതയോടുകൂടിയുള്ള ഏറ്റുപറച്ചിലിനു പിതാവിന് കിട്ടിയ പ്രതിഫലം മകന്റെ സൗഖ്യമാണ്.
സ്നേഹമുള്ളവരെ, ക്രിസ്തുവിന്റെ അനുയായികളായ നമ്മുടെ വിശ്വാസം എപ്രകാരമുള്ളതാണെന്ന് നമ്മെ ഓർമ്മപെടുത്തുന്നതാണ് കർത്താവിന്റെ അടുക്കലേക്ക് വന്ന പിതാവിന്റെ ഈ വാക്കുകൾ “ഞാൻ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിച്ചു എന്നെ സഹായിക്കണമേ.”
ക്രിസ്തീയജീവിതം നയിക്കുന്ന നമ്മുടെ വിശ്വാസം എപ്രകാരമുള്ളതാണെന്നും ഏതെങ്കിലും അവസരത്തിൽ നാം അവിശ്വാസിയായിട്ടുണ്ടെങ്കിൽ തുറവിയോടുകൂടി കർത്താവെ എന്റെ അവിശ്വാസം പരിഹരിച്ചു എന്നെ സഹായിക്കണമേയെന്ന് യാചിക്കുന്നുണ്ടോ എന്ന് നമ്മുക്ക് ചിന്തിക്കാം.
സ്നേഹസ്വരൂപനായ ദൈവമേ, അങ്ങിലുള്ള വിശ്വാസം ഏറ്റുപറഞ്ഞു ക്രിസ്തീയമൂല്യത്തിൽ വളരുവാനും, മാനുഷികബലഹീനതയാലുള്ള നമ്മുടെ ഓരോരുത്തരുടെയും അവിശ്വാസം പരിഹരിച്ചു നമ്മെ സഹായിക്കണമേയെന്നും സർവ്വശക്തനായ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.