
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: 1997-ലെ നോബല്‍ സമ്മാന ജേതാവ് പ്രഫസര്‍ സ്റ്റീഫന്‍ ച്യൂവിനെയാണ് ഫ്രാന്‍സിസ് പാപ്പാ ഒക്ടോബര്‍ 23-Ɔο തിയതി വത്തിക്കാന്റെ ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ അംഗമായി പ്രഖ്യാപിച്ചത്. അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ തന്മാത്ര-കോശ ജൈവശാസ്ത്രത്തിന്‍റെ (Molecular and cell Physiology) അദ്ധ്യാപകനായി ജോലിചെയ്തു വരികയായിരുന്നു അദ്ദേഹം.
തന്മാത്രാ ജൈവ വളര്‍ച്ചയില്‍ നടത്തിയ ഗവേഷണപഠനങ്ങളാണ് ആധുനിക ചികിത്സാ സമ്പ്രദായത്തിന് സഹായകമായത്. ലെയ്സര്‍ രശ്മികള്‍ ഉപയോഗിച്ച് രോഗകാരണങ്ങളായി മനുഷ്യശരീരത്തില്‍ കുടുങ്ങിക്കിടക്കുന്ന തന്മാത്രകളെ സ്വതന്ത്രമാക്കാനാകുമെ ന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടുപിടിത്തം. ഇത് രോഗനിര്‍മ്മാര്‍ജ്ജനം സാധ്യമാക്കുമെന്നായിരുന്നു വിലയിരുത്തൽ. മാനവികതയ്ക്ക് ഏറെ പ്രയോജനകരമായ ഈ കണ്ടുപിടുത്തമാണ് സ്റ്റീഫന്‍ ച്യൂവിനെ നോബല്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്.
വത്തിക്കാന്‍റെ ജീവനുവേണ്ടിയുള്ള അക്കാഡമി (Pontifical Academy for Life) 1994-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ കാലത്ത് സ്ഥാപിതമാണ്. മാനവികതയുടെ നന്മയ്ക്കും വളര്‍ച്ചയ്ക്കുമായി ജീവന്‍റെ ധാര്‍മ്മികത പരിരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് വത്തിക്കാന്‍ ‘ജീവന്‍റെ പൊന്തിഫിക്കല്‍ അക്കാഡമി’ സ്ഥാപിച്ചത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.