
അനില്‍ ജോസഫ്
ബംഗളൂരു : സിസിബിഐ കമ്മീഷന്‍ ഫോര്‍ പ്രൊക്ലമേഷന്‍റെ എക്സിക്യൂട്ടീവ് സെക്രട്ടറിയും പൊന്തിഫിക്കല്‍ മിഷന്‍ ഓര്‍ഗനൈസേഷന്‍സ് ഡയറക്ടറുമായ ഫാ.ആംബ്രോസ് പിച്ചൈമുത്തുവിനെ ഫ്രാന്‍സിസ് പാപ്പ വെല്ലൂര്‍ രൂപതയുടെ ബിഷപ്പായി നിയമിച്ചു
ബാംഗ്ലൂരിലെ സിസിബിഐ ജനറല്‍ സെക്രട്ടേറിയറ്റില്‍ വച്ച് ബംഗളൂരു ആര്‍ച്ച് ബിഷപ്പ് ഡോ.പീറ്റര്‍ മച്ചാഡോയാണ് നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചടങ്ങിനിടെ, ആര്‍ച്ച് ബിഷപ്പ് നിയുക്ത മെത്രാന് സ്ഥാനിയ ചിഹ്നങ്ങള്‍ കൈമാറി. ബാംഗ്ലൂരിലെ സഹായ മെത്രാന്‍മാരായ ഡോ.ആരോഗ്യരാജ് സതീശ് കുമാര്‍, ഡോ.ജോസഫ് സൂസൈനാഥന്‍ സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഡോ. സ്റ്റീഫന്‍ ആലത്തറ എന്നിവര്‍ സന്നിഹിതരായിരുന്നു.
1966 മെയ് 3ന് തമിഴ്നാട്ടിലെ ചേയൂരില്‍ ജനിച്ച ഫാ.ആംബ്രോസ് 1993 മാര്‍ച്ച് 25ന് വൈദികനായി. ല്യൂവന്‍ കാത്തലിക് യൂണിവേഴ്സിറ്റിയില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും റോമിലെ ആഞ്ചെലിക്കത്തില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ചെന്നൈ സാന്‍തോം കത്തീഡ്രലിലും പല്ലാവരം സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയിലും സഹ വികാരിയായി സേവനമനുഷ്ഠിച്ചു
ഏഴു വര്‍ഷം ചിങ്കല്‍പുട്ട് രൂപതയുടെ വികാരി ജനറലായിരുന്നു. 2018 മുതല്‍ പൊന്തിഫിക്കല്‍ മിഷന്‍ സംഘടനകളുടെ ഡയറക്ടറായിരുന്നു. 2022ല്‍ അദ്ദേഹം സിസിബിഐ കമ്മീഷന്‍ ഫോര്‍ പ്രൊക്ലമേഷന്‍റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായി നിയമിതനായി.
ബിഷപ്പ് സൗന്ദര്‍രാജ് പെരിയനായഗത്തിന്‍റെ നിര്യാണത്തെ തുടര്‍ന്നാണ് വെല്ലൂര്‍ രൂപതയില്‍ ഒഴിവ് വന്നത്. മദ്രാസ്മൈലാപ്പൂര്‍ അതിരൂപത വിഭജിച്ച് 1952 നവംബര്‍ 13ന് വെല്ലൂര്‍ രൂപത രൂപീകരിച്ചത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.