
അനിൽ ജോസഫ്
പാറശാല: നെയ്യാറ്റിൻകര രൂപതാ ജപമാല പദയാത്രയോടനുബന്ധിച്ച് ഉദിയന്‍കുളങ്ങര ഇടവകയുടെ നേതൃത്വത്തിൽ
ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയം ഒരുക്കുന്ന മരിയന്‍ എക്സിബിഷന്‍ ഉദിയന്‍കുളങ്ങര സെന്‍റ് മേരീസ് ദേവാലയത്തില്‍ ആരംഭിച്ചു. നെയ്യാറ്റിന്‍കര രൂപതയില്‍ നടന്നുവരുന്ന ജപമാല മാസാചരണത്തിന്റെ ഭാഗമായാണ് ജപമാല പദയാത്രയും മരിയന്‍ എക്സിബിഷനും സംഘടിപ്പിച്ചിരിക്കുന്നത്.
എക്സിബിഷനില്‍ മാതാവിന്‍റെ അപൂര്‍വ്വ ചിത്രങ്ങളും വിവിധ രാജ്യങ്ങളില്‍ നിന്നുളള ജപമാലകളും ഇടം നേടിയിട്ടുണ്ട്. മാതാവിന്റെ ശൈശവം മുതൽ വ്യാകുലങ്ങളും ജീവിതത്തിലെ സംഭവങ്ങളും അടങ്ങുന്ന ആയിരത്തിലേറെ ചിത്രങ്ങളുടെ പ്രദർശനമാണ് ഒരുക്കിയിട്ടുള്ളത്. ഇന്ന് തുടങ്ങിയ മരിയൻ എക്സിബിഷൻ 28-നാണ് അവസാനിക്കുന്നത്. രാവിലെ ഒൻപതു മണിമുതൽ വൈകുന്നേരം അഞ്ചു മണിവരെ സൗജന്യ സന്ദര്ശനത്തിനുള്ള സമയമുണ്ട്.
ആദ്യ ദിനമായ ഇന്ന് രാവിലെ 9-ന് വചന ബോധന കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ക്രിസ്റ്റഫർ ‘മരിയൻ എക്സിബിഷൻ’ ഉദ്‌ഘാടനം ചെയ്തു. തുടർന്ന്, എട്ട് മണിക്കൂർ ആരാധനയും വൈകുന്നേരം 5 മണിക്ക് ആഘോഷമായ ദിവ്യബലിയും ഉണ്ടായിരുന്നു. ദിവ്യബലിക്ക് മോൺ. വി.പി.ജോസ് നേതൃത്വം നൽകി, ഫാ. ജോർജ് മച്ചിക്കുഴിയിൽ സന്ദേശം നൽകി.
നാളെ രാവിലെ 9-ന് അഖണ്ഡജപമാലയും വൈകുന്നേരം 5 മണിക്ക് അജപാലന ശുശ്രുഷാ ഡയറക്ടർ ഡോ.നിക്സണ്‍ രാജിന്റെ നേതൃത്വത്തില്‍ ദിവ്യബലിയും ഉണ്ടായിരിക്കും. തുടര്‍ന്ന്, 6-ന് മരിയന്‍ സന്ധ്യ സംഘടിപ്പിച്ചിട്ടുണ്ട്, ഇതിന്റെ അധ്യക്ഷ ഉദിയൻകുളങ്ങര പ്രസീഡിയം പ്രസിഡണ്ട് സി. സ്റ്റെഫിനും ഉദ്‌ഘാടനം ഫാ. ലൂക്ക് കടവിൽ പുരയിലും നിർവഹിക്കും. ഫാ.ജോർജ് മച്ചിക്കുഴിയിൽ മരിയൻ പ്രാഭാഷണം നടത്തും.
അവസാന ദിവസമായ 28 ഞായർ ഉച്ചക്ക് 1 മണിക്ക് നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലില്‍ നിന്ന് ഉദിയന്‍കുളങ്ങര സെന്‍റ് മേരീസ് ദേവാലയത്തിലേക്ക് മാതാവിന്‍റെ തിരുസ്വരൂപവും വഹിച്ച് കൊണ്ടുളള ‘ജപമാല പ്രദക്ഷിണ’വും തുടര്‍ന്ന് പൊതു സമ്മേളനവുമാണ് ക്രമീകരിച്ചിരിക്കുന്നത്. പൊതു സമ്മേളനം നെയ്യാറ്റിന്‍കര രൂപത മെത്രാൻ ഡോ.വിന്‍സെന്‍റ് സാമുവല്‍ ഉദ്ഘാടനം ചെയ്യും.
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
This website uses cookies.